മദ്രസ അധ്യാപകന്‍റെ കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ
മദ്രസ അധ്യാപകന്‍റെ കൊലപാതകം:  മൂന്നു പേർ അറസ്റ്റിൽ
Friday, March 24, 2017 2:15 PM IST
കാസർഗോഡ്: മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാസർഗോഡ് കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ എസ്. അജേഷ് (20), എസ്. നിധിൻ (19), സണ്ണകുഡ്‌ലുവിലെ എൻ.അഖിലേഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയോടെയാണ് പഴയ ചൂരിയിലെ മദ്രസ അധ്യാപകനും കർണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവി (34) കൊല്ലപ്പെട്ടത്. പ്രതികൾക്ക് മൗലവിയുമായി മുൻപരിചയമുണ്ടായിരുന്നില്ലെന്നും സാമുദായിക വിരോധമാകാം കൊലപാതകത്തിനു കാരണമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ ക്രൈംബ്രാഞ്ച് എസ്പി ഡോ.എ. ശ്രീനിവാസ് പറഞ്ഞു. മാർച്ച് 18നു മീപ്പുഗിരിയിൽ നടന്ന ഷട്ടിൽ ടൂർണമെന്‍റിനിടയിലുണ്ടായ സംഘർഷത്തിൽ ഇവർക്കു പരിക്കേറ്റിരുന്നു. ഇതിനു പ്രതികാരം ചെയ്യാൻ മൂവരും തീരുമാനിക്കുകയായിരുന്നു. ഒരാളെ കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. ഇതേത്തുടർന്നാണ് 20നു മദ്യത്തിന്‍റെയും കഞ്ചാവിന്‍റെയും ലഹരിയിൽ ചൂരിയിലെത്തി റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. മദ്രസയോടു ചേർന്ന മുറിയിലാണ് മൗലവി താമസിച്ചിരുന്ന ത്.


പ്രതികൾ രണ്ടുദിവസം കേളുഗുഡ്ഡെ വയലിനു നടുവിലുള്ള ഷെഡ്ഡിൽ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നും അടുത്തിടെ താളിപ്പടുപ്പിൽ നടന്ന കബഡി ടൂർണമെന്‍റിനിടെ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചത് ഇവരാണെന്നും പോലീസ് പറഞ്ഞു. തിരിച്ചറിയൽ പരേഡ് നടത്താത്ത തിനാൽ മുഖം തുണികൊണ്ടു മൂടിയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. അജേഷും നിധിനും കൂലിപ്പണിക്കാരാണ്.

അഖിലേഷ് സ്വകാര്യ ബാങ്കിന്‍റെ വായ്പാ കുടിശിക തിരിച്ചുപിടിക്കുന്ന ഏജൻസിയിലെ ജീവനക്കാരനാണ്. ആദ്യമായാണു മൂന്നുപേരും ഒരു കേസിൽ പ്രതിചേർക്കപ്പെടുന്നത്. കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയില്ലെന്നും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പ്രതികളെ കാസർഗോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവരെ കാഞ്ഞങ്ങാട് സബ്ജയിലിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.