സജുവിന്‍റെ ദുരൂഹമരണം: വിക്ടറിന്‍റെ ഭാര്യ അറസ്റ്റിൽ
Saturday, March 25, 2017 1:06 PM IST
കുണ്ടറ: കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്‍റെ അയൽവാസിയായ 14കാരന്‍റെ ദുരൂഹമരണത്തിൽ വിക്ടറിനും ഭാര്യ ലതയ് ക്കും മകൻ ഷിബുവിനും പങ്കുണ്ടെന്നു കാണിച്ച് അമ്മ സുവർണ കൊട്ടാരക്കര ഡിവൈഎസ് പി കൃഷ്ണകുമാറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിക്ടറിന്‍റെ ഭാര്യ ലതയെ പോലീസ് അറസ്റ്റ് ചെയ്തു. വൃക്കരോഗ സംബന്ധമായി കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പോലീസ് അവിടെയെത്തിയാണ് അവരെ അറസ്റ്റ് ചെയ്തത്. ലതയെ ഇന്നു കോടതിയിൽ ഹാജരാക്കും.

2010 ജൂണ്‍ 16നാണ് വിക്ടറിന്‍റെ അയൽക്കാരനായ സജു എന്ന 14കാരൻ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. അമ്മയും സഹോദരിയും ജോലിക്കു പുറത്തുപോയ സമയത്തായിരുന്നു സംഭവം. മകന്‍റെ മരണത്തിൽ വിക്ടറും കുടുംബവുമാണ് ഉത്തരവാദികളെന്നു കാണിച്ചു കൊട്ടാരക്കര ഡിവൈഎസ്പിക്കു പുറമേ പട്ടികജാതി സെല്ലിനും സുവർണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുണ്ടറ പീഡനക്കേസ് അന്വേഷിച്ചു സ്വാഭാവിക മരണമെന്ന് എഴുതിത്തള്ളിയ സിഐ ആർ. ഷാബു അന്നു കുണ്ടറ സിഐ ആയിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പി ബി. കൃഷ്ണകുമാർ തന്നെയാണ് അന്നും ഇതേ പദവിയിൽ ഉണ്ടായിരുന്നത്.


വിക്ടറിന്‍റെ ഭാര്യ ലത പലതവണ സുവർണയോടും മകളോടും തന്‍റെ കൂടെ വന്നാൽ ദാരിദ്ര്യമില്ലാതെ ജീവിക്കാനുള്ള വഴി ഒരുക്കിത്തരാമെന്നു പറഞ്ഞിരുന്നത്രേ. മകളെ വഴിക്കും വീട്ടിലും ശല്യം ചെയ്തതറിഞ്ഞു ചോദിച്ചതിനിടെയാണു സുവർണയുടെ ഭർത്താവ് രവിക്കു വാഹനാപകടമുണ്ടായതെന്നാണ് ആരോപണം. രവിയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. ഭീഷണിമൂലം പോലീസിൽ പരാതിപ്പെട്ടില്ല. പിന്നീടു രവി തൂങ്ങി മരിച്ചു.

കുണ്ടറ ഒരു സ്റ്റോറിലെ താത്കാലിക ജോലിക്കാരിയായിരുന്നു അന്നു സുവർണ. മകൾ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. ഭീഷണിയുണ്ടായിരുന്നതിനാൽ പെങ്ങളെ കൂട്ടിക്കൊണ്ടു വരാൻ പോയിരുന്നതു സജു ആയിരുന്നു. അതിനിടെയാണ് മൂന്നു സെന്‍റിലെ കൊച്ചുവീട്ടിൽ സജു തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.