രണ്ടു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
രണ്ടു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
Sunday, March 26, 2017 12:42 PM IST
വണ്ടിപ്പെരിയാർ: എക്സൈസ് വാഹന പരിശോധനയ്ക്കിടയിൽ രണ്ടു കിലോഗ്രാം കഞ്ചാവുമായി കൊച്ചി സ്വദേശികളായ സഹോദരങ്ങൾ അടക്കം മൂന്നു പേർ പിടിയിൽ. എറണാകുളം പള്ളുരുത്തി കാപ്പയിൽ വീട്ടിൽ സിബി( 46), ചക്കാലയ്ക്കൽ വീട്ടിൽ ജോണ്‍പോൾ (28) സഹോദരൻ ആന്‍റണി സൈമണ്‍ (25) എന്നിവരെയാണു വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വനിതാ എക്സൈസ് എക്സൈസ് ഓഫീസറിനും പ്രതികളിൽ ഒരാൾക്കും പരിക്കേറ്റു. വനിതാ എക്സൈസ് ഗാർഡ് സ്റ്റെല്ല ഉമ്മനും പ്രതികളിൽ ഒരാളായ സിബിക്കുമാണു പരിക്കേറ്റത്. ഇരുവരെയും പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിൽസ നൽകി.


ഞായറാഴ്ച വൈകുനേരം നാലോടെ ദേശീയപാത 183ൽ വണ്ടിപ്പെരിയാർ കെഎസ്ഇബി സ്റ്റേഷനു സമീപത്ത് എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണു കാറിലെത്തിയ മൂവർ സംഘത്തെ പിടികൂടിയത്. കാറിനുള്ളിൽ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് .എക്സൈസ് ഓഫീസിലെത്തിച്ചു മൂവരെയും ചോദ്യംചെയ്യുന്നതിനിടയിൽ സിബി വനിത എക്സൈസ് ഓഫീസറെ തള്ളിയിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽപടിയിൽ തട്ടി മറിഞ്ഞു വീണു. ഇയാളുടെ തലയ്ക്കു സാരമായി പരിക്കേറ്റു. സതീഷ് കുമാർ, കൃഷ്ണകുമാർ, രാജേഷ് കുമാർ, ജോബി തോമസ്, രാജേഷ് സ്റ്റെല്ല ഉമ്മൻ എന്നിവർ അടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.