മന്ത്രിയുടെ രാജികൊണ്ടു മാത്രം സർക്കാരിന്‍റെ നാണക്കേട് തീരുന്നില്ലെന്നു രമേശ് ചെന്നിത്തല
മന്ത്രിയുടെ രാജികൊണ്ടു മാത്രം സർക്കാരിന്‍റെ നാണക്കേട് തീരുന്നില്ലെന്നു രമേശ് ചെന്നിത്തല
Sunday, March 26, 2017 12:52 PM IST
തിരുവനന്തപുരം: ലൈംഗിക വിവാദത്തിൽ കുടുങ്ങി എ.കെ. ശശീന്ദ്രൻ രാജിവച്ചതുകൊണ്ടു മാത്രം മന്ത്രിസഭയുടെ നാണക്കേടു മാറുന്നില്ലെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ അധികാരമേറ്റു പത്തു മാസത്തിനിടയിൽ രണ്ടുമന്ത്രിമാർക്കാണു രാജിവയ്ക്കേണ്ടി വന്നത്.

ബന്ധു നിയമന അഴിമതിയിൽ മുങ്ങിയാണു വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന് ആദ്യം രാജിവയ്ക്കേണ്ടി വന്നത്. ലൈംഗിക അപവാദത്തിൽ കുരുങ്ങി ഗതാഗത മന്ത്രി ശശീന്ദ്രനും ഇപ്പോൾ രാജിവയ്ക്കേണ്ടിവന്നു. അടിക്കടി മോശം അവസ്ഥയിൽ മന്ത്രിമാർക്ക് ഇങ്ങനെ രാജിവയ്ക്കണ്ടി വരുന്നത് ഈ സർക്കാരിന്‍റെ പൊതു സ്വഭാവത്തെയാണ് കാണിക്കുന്നത്.

ഇടതു സർക്കാരിനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്. സ്ത്രീ സുരക്ഷയെപ്പറ്റി മുതലക്കണ്ണീരൊഴുക്കി അധികാരത്തിലേറിയവരുടെ ഭരണത്തിൻ കീഴിലാണ് ഇതൊക്കെ നടക്കുന്നത്. ഒരു വശത്തു സ്ത്രീ പീഡനക്കേസുകൾ പോലീസ് തുടർച്ചയായി അട്ടിമറിക്കുന്നു. മറുവശത്തു മന്ത്രിതന്നെ ലൈഗികാപവാദത്തിൽപ്പെടുന്നു. മന്ത്രി എന്നല്ല ആരും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ശശീന്ദ്രൻ ചെയ്തതായി ആരോപിക്കപ്പെടുന്നത്. ഇതിന്‍റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണം.

എസ്എസ്എൽസി പരീക്ഷ നേരെ ചൊവ്വേ നടത്താൻ കഴിയാതെ വിദ്യാഭ്യാസ മന്ത്രിയും നാണക്കേടുണ്ടാക്കിവച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.