മിടുക്കർക്കായി വിവിധ സ്കോളർഷിപ്പുകൾ
Monday, March 27, 2017 12:49 PM IST
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പഠന പ്രവേശനം പോലെ തന്നെ പ്രാധാന്യമുള്ളതാണ് കേന്ദ്ര സർക്കാരിന്‍റെയും കേരള സർക്കാരിന്‍റെയും വിവിധ സ്കോളർഷിപ്പുകൾ. പാവപ്പെട്ടവരും സാധാരണക്കാരുമായ മെറിറ്റുള്ള വിദ്യാർഥികൾക്ക് ഇത്തരം സ്കോളർഷിപ്പുകൾ വലിയൊരു സഹായം തന്നെയാണ്. അത്തരം ചില സ്കോളർഷിപ്പുകളെ പരിചയപ്പെടാം.

1. നാഷണൽ ടാലന്‍റ് സെർച്ച് എക്സാമിനേഷൻ

പ ത്താം ക്ലാസിൽ ഉയർന്ന നിലവാരത്തോടെ പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ തുടർപഠനത്തിനുള്ള സ്കോളർഷിപ്പ് ലഭ്യമാക്കാൻ എൻസിഇആർടി നടത്തുന്ന പരീക്ഷയാണിത്. അഖിലേന്ത്യാ തലത്തിൽ ഓരോ വർഷവും ആയിരം കുട്ടികൾക്കാണു സ്കോളർഷിപ്പ് ലഭ്യമാകുക. വിജയികൾക്കു പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയവയ്ക്ക് ഒരു നിശ്ചിത സംഖ്യ വീതം പ്രതിമാസം ലഭിക്കുന്നു.
വിശദ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക:
www.ncert.nic.in

2. കിഷോർ വൈജ്ഞാനിക് പ്രോൽസാഹൻ യോജന

ശാസ്ത്ര ഗവേഷണത്തിൽ താത്പര്യമുള്ള പ്രതിഭകളെ കണ്ടെത്താനും അവർക്കാവശ്യമായ സാങ്കേതിക- സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും വേണ്ടി ഡിപ്പാർട്ടുമെന്‍റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഏർപ്പെടുത്തിയതാണ് ഈ സ്കോളർഷിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു നടത്തുന്ന ഈ സ്കോളർഷിപ്പിലൂടെ ശാസ്ത്രമേഖലയിലെ ബിരുദ- ബിരുദാനന്തര പഠനത്തിനാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായം ലഭ്യമാണ്. ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയവയ്ക്ക് ഒരു നിശ്ചിത സംഖ്യ വീതം പ്രതിമാസം ലഭിക്കുന്നതോടൊപ്പം പ്രതിവർഷം ഗ്രാന്‍റിനും അർഹതയുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക.
www.kvpy.org.in

3. സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ്

ശാസ്ത്ര- മാനവിക വിഷയങ്ങളിലെയും എൻജിനിയറിംഗ്- മെഡിസിൻ രംഗങ്ങളിലെയും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് സിബിഎസ്ഇ നടപ്പാക്കുന്ന സ്കോളർഷിപ്പാണിത്. ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് ഒരു നിശ്ചിത സംഖ്യ പ്രതിമാസവും പ്രതിവർഷ ഗ്രാന്‍റും ലഭ്യമാണ്. അപേക്ഷകരുടെ മാതാപിതാക്കളുടെ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും അപേക്ഷകർ മറ്റു സ്കോളർഷിപ്പുകൾ വാങ്ങാത്തവരായിരിക്കണമെന്നും നിർബന്ധമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക;
www.dcesscholarship.kerala.gov.in

4. മൈനോറിറ്റി സ്കോളർഷിപ്പ്

പ്ര ഫഷണൽ ബിരുദ പഠനത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കു നൽകുന്ന സ്കോളർഷിപ്പാണിത്. അപേക്ഷകൾ പഠിക്കുന്ന സ്ഥാപനം മുഖാന്തിരം ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്. മൈനോരിറ്റി സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക;www.momascholarship.gov.in

5 എൻഎച്ച് എഫ്ഡിസി സ്കോളർഷിപ്പ്

കേ ന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണൽ ഹാൻഡികാപ്പ്ഡ് ഫിനാൻസ് ആൻഡ് ഡവലപ്മെന്‍റ് കോർപറേഷൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ഭിന്നശേഷിയുള്ളവർക്കു വേണ്ടിയുള്ളതാണ്. പ്രഫഷണൽ രംഗത്തേയും സാങ്കേതിക രംഗത്തേയും ബിരുദ ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കു ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനു താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക; www.nhfdc.nic.in

6. ഇൻസ്പയർ സ്കോളർഷിപ്പ്

കേ ന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള ഡിപ്പാർട്ടുമെന്‍റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഏർപ്പെടുത്തിയിട്ടുള്ള ഈ സ്കോളർഷിപ്പിന്‍റെ മുഴുവൻ പേര് ഇന്നവേഷൻ ഇൻ സയൻസ് പെർസ്യൂട്ട് ഫോർ ഇൻസ്പയേർസ് റിസർച്ച് എന്നാണ്.


സെന്‍റർ ബോർഡിലോ ഏതെങ്കിലും സ്റ്റേറ്റ് ബോർഡിലോ പ്ലസ് ടു പരീക്ഷയെഴുതി, ഏറ്റവും ഉയർന്ന മാർക്കു നേടുന്ന ഒരു ശതമാനം വിദ്യാർഥികളുടെ ശാസ്ത്ര മേഖലയിലെ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനാണ് ഈ സ്കോളർഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വർഷത്തേയും പ്രോജക്ടുൾപ്പെടെയുള്ള പഠനത്തിന് ഏകദേശം 80,000 രൂപ സ്കോളർഷിപ്പു ലഭിക്കും.കൂടുതൽ വിവരങ്ങൾക്കു താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക.
www.online-inspire.gov.in

7. പ്രതിഭാ സ്കോളർഷിപ്പ്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന സ്കോളർഷിപ്പാണിത്.
കേ രള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രധാന ശാസ്ത്ര സ്വയംഭരണ സ്ഥാപനമാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ. പ്രൊജക്ടുകൾ, ശാസ്ത്ര ബോധവത്കരണ പരിപാടികൾ, വിവിധ ഫെലോഷിപ്പുകൾ, ഗവേഷണങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ കാര്യങ്ങൾക്ക് കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും കേരള മുഖ്യമന്ത്രി എക്സ് ഒഫീഷ്യോ പ്രസിഡന്‍റായുള്ള കൗൺസിൽ ചെലവഴിക്കുന്നത്.

ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള പ്രതിഭ സ്കോളർഷിപ്പിനെപ്പറ്റി കൂടുതൽ അറിയുന്നതിന് താഴെക്കാണുന്ന വെബ് സൈറ്റ് പരിശോധിക്കുക;
www.kscste.org

8. ജില്ലാ മെറിറ്റ് സ്കോളർഷിപ്പ്
കേ രള സർക്കാരിന്‍റെ സാമ്പത്തിക പിന്തുണയോടെ കോളജ് വിദ്യാഭ്യാസ വകുപ്പ് ബിരുദ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന സ്കോളർഷിപ്പാണ് ജില്ലാ മെറിറ്റ് സ്കോളർഷിപ്പ്.
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത അപേക്ഷകൾ പഠിക്കുന്ന സ്ഥാപനത്തിന്‍റെ മേധാവിക്കാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക;www.dcesscholarship.kerala.gov.in

9. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

ന്യൂ നപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകൾക്കു നൽകപ്പെടുന്ന സ്കോളർഷിപ്പാണിത്.
ഒരു കുടുംബത്തിൽ നിന്നുള്ള പരമാവധി രണ്ടു പേർക്ക് മറ്റു സ്കോളർഷിപ്പുകളൊന്നും വാങ്ങുന്നില്ലെങ്കിൽ, ഈ സ്കോളർഷിപ്പിനപേക്ഷിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക്,www.dcesscholarship.kerala.gov.in

10. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്:

ഒറ്റപെൺകുട്ടികളുടെ ഉപരിപഠനസൗകര്യത്തിനായി സി.ബി.എസ്.ഇ.യുടെ ഒറ്റ പെൺകുട്ടി മെറിറ്റ് സ്കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെക്കാണുന്ന വെബ് സൈറ്റ് പരിശോധിക്കുക,
www.cbse.nic/scholarship

11. മറ്റു സ്കോളർഷിപ്പുകൾ

കേരള സംസ്ഥാന കൊളീജിയേറ്റ് എഡ്യുക്കേഷന്‍റെ നിയന്ത്രണത്തിലുള്ള മറ്റു സുപ്രധാന സ്കോളർഷിപ്പുകൾ അറിയുന്നതിന് വെബ് സൈറ്റ് സന്ദർശിക്കുക;
www.dcesscholarship.kerala.gov.in

എ.ഹിന്ദി സ്കോളർഷിപ്പ്

ബി. സ്കൂൾ അധ്യാപകരുടെ മക്കൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ്
സി. മുസലിം നാടാർ വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്

ഡി.സംസ്കൃത സ്കോളർഷിപ്പ്

ഇ.സുവർണ്ണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്
എഫ്. സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്
ജി. അന്ധർക്കും ശാരീരിക വൈകല്യമുള്ളവർക്കും വേണ്ടിയുള്ള സ്കോളർഷിപ്പ്
എച്ച്. മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ്
ഐ. ജവാൻമാരുടെ ആശ്രിതർക്കുള്ള സ്കോളർഷിപ്പ്
ജെ. സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പ്
(തൃശൂർ സെന്‍റ് തോമസ് കോളജ്, അസി. പ്രഫസറാണു ലേഖകൻ)


ഡോ. ഡെയ്സൻ പാണേങ്ങാടൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.