റിയാസ് മൗലവി വധം: ആർഎസ്എസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന്
Monday, March 27, 2017 1:16 PM IST
മലപ്പുറം: കാസർഗോഡ് പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിനും മദ്രസാധ്യാപകനുമായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിനു പിന്നിലെ ആർഎസ്എസ് നേതൃത്വത്തിന്‍റെ പങ്കുകൂടി പുറത്തുകൊണ്ടുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാനജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കൊലപാതകത്തിന്‍റെ തൊട്ടുമുമ്പ് മംഗലാപുരം എംപി നളിൻകുമാർ കട്ടീൽ അണികൾക്ക് ആവേശം നൽകും വിധത്തിൽ നടത്തിയ പ്രകോപനപരമായ പ്രസംഗം അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിക്കണമെന്ന് മജീദ് ആവശ്യപ്പെട്ടു.

മൗലവിയുടെ കൊലപാതകത്തിനു പിന്നിൽ മറ്റു ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്ന പോലീസ് ഭാഷ്യം അവിശ്വസനീയമാണ്. പ്രതികളായ മൂന്നുപേരും ആർഎസ്എസ് ശാഖകളിൽ പ്രവർത്തിച്ചതിന്‍റെ പൂർണതെളിവുകൾ പുറത്തുവന്നിട്ടും മൗലവിയുടെ വധത്തിനു പിന്നിലെ ഗൂഢാലോചനയും ആർഎസ്എസ് നേതൃത്വത്തിന്‍റെ പങ്കും അന്വേഷണ വിധേയമാക്കാത്തതിൽ കടുത്ത ദുരൂഹതയുണ്ട്. സമീപകാലത്ത് ആർഎസ്എസ് നടത്തിയ പല കൊലപാതകങ്ങളിലും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യങ്ങൾ പോലീസ് സ്വീകരിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഇതിനകം ഉയർന്നുവന്നിട്ടുണ്ട്.

റിയാസ് മൗലവി വധം, തിരൂരിലെ ആമപ്പാറ യാസിർ വധം, കൊടിഞ്ഞിയിലെ ഫൈസൽ വധം എന്നിവയെല്ലാം നടത്തിയിട്ടുള്ളത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്. തികഞ്ഞ സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനത്തെ മതസൗഹാർദം തകർത്തു തീവ്രനിലപാടുള്ള ആളുകളെ പ്രകോപിതരാക്കി വർഗീയകലാപം സൃഷ്ടിച്ചു നേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നു മജീദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.