വഴിവിടുന്ന പോലീസിനെ നിലയ്ക്കുനിർത്താൻ സർക്കാരിനു നിർദേശം നൽകിയെന്നു കോടിയേരി
വഴിവിടുന്ന പോലീസിനെ നിലയ്ക്കുനിർത്താൻ സർക്കാരിനു നിർദേശം നൽകിയെന്നു കോടിയേരി
Monday, March 27, 2017 1:25 PM IST
കൊച്ചി: നിയമം വിട്ടു പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാരിനു നിർദേശം നൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പല ഉദ്യോഗസ്ഥരും പോലീസ് മാനുവലിൽ പറയുന്നതിനു വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. ഇതു സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരക്കാരെ നിലയ്ക്കുനിർത്താൻ ശക്തമായ നടപടികൾ ഉണ്ടാവേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

സിപിഎം സംസ്ഥാനസമിതി തീരുമാനങ്ങൾ വിശദീകരിക്കാനായി കൊച്ചി ലെനിൻ സെന്‍ററിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കു കൂടുതൽ മികവ് വേണം.

സർക്കാർ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മന്ത്രിമാർ കൂടുതൽ സമയം തലസ്ഥാനത്തു ചെലവിടണം. മണ്ഡലത്തിലെ ചെറിയ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന രീതി മന്ത്രിമാർ ഒഴിവാക്കണം.

എൽഡിഎഫിനെ അസ്ഥിരപ്പെടുത്താൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. ഈ നിക്ഷിപ്ത താത്പര്യക്കാരുടെ കാര്യത്തിൽ കൂടുതൽ കരുതലും ജാഗ്രതയും സർക്കാർ പുലർത്തണം. വിവിധ സർക്കാർ വിഭാഗങ്ങളിലുണ്ടായ അഴിമതിക്കേസുകളിൽ ഫലപ്രദമായ നടപടികൾ ഉണ്ടാകണം. മൃഗീയ ഭൂരിപക്ഷവുമായി കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ ഇരിക്കുകയാണ്. ഇതുവരെയുള്ള ഒരു എൽഡിഎഫ് സർക്കാരും നേരിട്ടിട്ടില്ലാത്ത ദേശീയ സാഹചര്യമാണ് ഉള്ളതെന്നു മനസിലാക്കി പ്രവർത്തിക്കണം.

മൂന്നാറിൽ സിപിഎം പാർട്ടിഗ്രാമം ഉണ്ടാക്കുന്നുവെന്നു പറയുന്നതു വസ്തുതാവിരുദ്ധമായ കാര്യമാണ്. മൂന്നാറിൽ എന്നല്ല ഒരിടത്തും പാർട്ടിഗ്രാമങ്ങൾ ഇല്ല. മൂന്നാറിലെ കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്നാണു പാർട്ടിയുടെ നിലപാട്. കൈയേറ്റം ഒഴിപ്പിക്കണം. കുടിയേറ്റക്കാർക്ക് പട്ടയം നൽകണം. അവിടെ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവൃത്തികൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി വേണം. ദേവികുളം സബ് കളക്ടറെ മാറ്റണമെന്ന ചർച്ച ഉണ്ടായിട്ടില്ല.


മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോല്പിക്കാനായി യുഡിഎഫ്, എസ്ഡിപിഐ, ജമാഅത്തെ ഇസ് ലാമി, ആർഎസ്എസ് കൂട്ടുകെട്ട് പ്രവർത്തിക്കുന്നതായി കോടിയേരി ആരോപിച്ചു. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ഗുണകരമായി ഭവിക്കും. അയോധ്യാ പ്രശ്നം കൂടിയാലോചനകളിലൂടെ പരിഹരിക്കാമെന്ന സുപ്രീംകോടതി നിർദേശത്തെ മുസ്‌ലിം ലീഗ് എതിർക്കുകയാണ്. കോണ്‍ഗ്രസിന്‍റെ ദേശീയനേതൃത്വം അതിനെ അനുകൂലിക്കുന്നു. ഇക്കാര്യത്തിൽ യുഡിഎഫിന്‍റെ പൊതു അഭിപ്രായമെന്തെന്നു വ്യക്തമാക്കണം. എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ തെറ്റു സംഭവിച്ചു. അതിന്‍റെ ഉത്തരവാദികളുടെ പേരിൽ നടപടി സ്വീകരിക്കുകയും പ്രശ്നം പരിഹരിക്കാൻ നടപടി കൈക്കൊള്ളുകയും ചെയ്തു. തെറ്റിനെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ല. വിജിലൻസിന്‍റെ പ്രവർത്തനങ്ങളിൽ കോടതിയുടെ വിമർശനം ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സർക്കാർ പ്രവർത്തനങ്ങൾ സംബന്ധിച്ചു പാർട്ടി പ്രവർത്തകരെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ഏപ്രിൽ 22, 24, 29, 30 തീയതികൾ സംസ്ഥാനത്തെ നാലു മേഖലാ കേന്ദ്രങ്ങളിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ വരെയുള്ള ഭാരവാഹികളുടെയും തദ്ദേശസ്ഥാപന ഭാരവാഹികളുടെയും യോഗം ചേരും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയും പങ്കെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.