തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ നിയമനം : സർക്കാരും ബോർഡും ഏറ്റുമുട്ടലിലേക്ക്
Thursday, March 30, 2017 12:53 PM IST
തിരുവനന്തപുരം: ദേവസ്വം കമ്മീഷണർ നിയമനത്തിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഏറ്റുമുട്ടലിലേക്കു നീങ്ങുന്നു. പുതിയ ദേവസ്വം കമ്മിഷണറായി നിലവിലെ ദേവസ്വം സെക്രട്ടറി വി.എസ്. ജയകുമാറിനെ നിയമിക്കാൻ ദേവസ്വം ബോർഡും എതിർപാനലുമായി സംസ്ഥാന സർക്കാരും രണ്ടിനും വിരുദ്ധമായ അഭിപ്രായവുമായി ദേവസ്വം ഓംബുഡ്സ്മാനും നിലയുറപ്പിച്ചതോടെയാണ് ഏറ്റുമുട്ടലിലേക്കു നീങ്ങുന്നത്.

ദേവസ്വം കമ്മിഷണർ പി. പ്രേമരാജപ്രസാദിന്‍റെ കാലാവധി നാളെ അവസാനിക്കുകയാണ്. ഈ ഒഴിവിലേക്കു ദേവസ്വം സെക്രട്ടറിയും മുൻമന്ത്രി വി.എസ്. ശിവകുമാറിന്‍റെ സഹോദരനുമായ വി.എസ്. ജയകുമാറിനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനും അംഗമായ അജയ് തറയിലും ചേർന്നു തീരുമാനമെടുത്തു ഹൈക്കോടതിക്കു കൈമാറി. ഇരുവരും കോണ്‍ഗ്രസ് നോമിനികളാണ്. ഈ യോഗത്തിൽ സിപിഎം നോമിനിയായ രാഘവൻ പങ്കെടുത്തിരുന്നില്ല.

ഈ ഫയൽ കോടതിയിൽ എത്തിയപ്പോഴാണ് ദേവസ്വം അംഗം രാഘവനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വിവരം അറിയുന്നത്. അതേസമയം നിലവിലെ ദേവസ്വം കമ്മീഷണർ തുടരണമെന്ന് ഹൈക്കോടതി നിയോഗിച്ചിട്ടുള്ള ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.ആർ. രാമൻ ഹൈക്കോടതിക്ക് എഴുതികൊടുക്കുകയും ചെയ്തു. തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സ്ഥാനത്തേക്ക് ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു, കണ്ണൂർ മുൻ ജില്ലാ കളക്ടർ ബാലകൃഷ്ണൻ, തലശേരി ട്രൈബ്യൂണൽ ജഡ്ജി സുരേഷ്ബാബു എന്നീ മൂന്നുപേരുടെ പാനലാണ് സർക്കാർ ഹൈക്കോടതിക്കു മുന്നിൽ സമർപ്പിച്ചിട്ടുള്ളത്.


അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനും ഭരണ സൗകര്യത്തിനുമായി കുറച്ചുകാലമായി ഐഎഎസുകാരെയാണ് ദേവസ്വം കമ്മീഷണർ സ്ഥാനത്തേക്കു നിയമിച്ചുപോരുന്നത്. ഇതുപ്രകാരം വി.വി. വിജയൻ, സി.പി. നായർ, ആർ. നാരായണൻ, പി. വേണുഗോപാൽ എന്നിവർ കമ്മീഷണർമാരായി. പിന്നീട് ഇൻകംടാക്സ് കമ്മീഷണർ നളിനാക്ഷൻനായരും വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജി വാസുവും കമ്മീഷണർമാരായി. അതിനു തുടർച്ചയായി ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള പ്രേമരാജപ്രസാദ് കമ്മീഷണറായി. വിജിലൻസ് അന്വേഷണം നേരിടുന്ന വി.എസ്. ജയകുമാറിനെ ദേവസ്വം കമ്മീഷണർ സ്ഥാനത്തേക്കു നിയമിക്കാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഈ നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഎം അനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫെഡറേഷൻ പാറശാല മുതൽ ഹരിപ്പാടുവരെ ദേവസ്വം സെക്രട്ടറിക്കെതിരേ പ്രചാരണ വാഹനജാഥ നടത്തുകയും ചെയ്തു.

എംബിഎ ബിരുദധാരിയായതിനാൽ ദേവസ്വം കമ്മിഷണർ സ്ഥാനത്തേക്കു വി.എസ്. ജയകുമാർ യോഗ്യനാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവരുടെ നിലപാട്. ‌അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന ദേവസ്വം സെക്രട്ടറിയെ നീക്കം ചെയ്യണമെന്ന് സിപിഎം നോമിനിയായ ദേവസ്വം അംഗം രാഘവൻ കത്തു നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.