എസ്. രാജേന്ദ്രനെതിരേ നടപടി ഒഴിവാക്കിയത് എംഎൽഎ ആയതിനാൽ: തിരുവഞ്ചൂർ
എസ്. രാജേന്ദ്രനെതിരേ നടപടി ഒഴിവാക്കിയത് എംഎൽഎ ആയതിനാൽ: തിരുവഞ്ചൂർ
Thursday, March 30, 2017 12:53 PM IST
കോട്ടയം: ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്‍റെ വീടും അനധികൃത കൈയേറ്റമാണെന്നു വ്യക്തമായിട്ടും നടപടി സ്വീകരിക്കാതിരുന്നതു ജനപ്രതിനിധിയായതിനാലാണെന്നു മുൻ റവന്യുമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മന്ത്രി ആയിരുന്നപ്പോഴും അതിനുമുന്പും രാജേന്ദ്രൻ സ്ഥലം കൈയേറിയതാണെന്നു വ്യാപകമായ പരാതികൾ ഉണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ചു നിലപാടു വ്യക്തമാക്കേണ്ടതു രാജേന്ദ്രൻ തന്നെയായിരുന്നു. യുഡിഎഫ് സർക്കാർ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി.

കൈയേറിയതു സർക്കാർ ഭൂമിയാണെന്നു മുന്പു അദ്ദേഹംതന്നെ സമ്മതിച്ചിരുന്നതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. യുഡിഎഫ് സർക്കാരിന്‍റെ കാലത്തു മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്ന വിഎസിന്‍റെ പ്രസ്താവനയ്ക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മൂന്നാർ വിഷയത്തിൽ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന വിഎസിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. കാര്യങ്ങൾ പഠിക്കാതെയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

യുഡിഎഫ് സർക്കാർ കാലയളവിൽ നിയമത്തിന്‍റെ ബുൾഡോസർ ഉപയോഗിച്ചു കൈയേറ്റക്കാരോടു വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണു സ്വീകരിച്ചത്. ഇക്കാര്യത്തിൽ മുൻ സർക്കാർ എടുത്ത നടപടികളെക്കുറിച്ചു ഫയലിൽ ഉള്ള വിവരങ്ങൾ പോലും പരിശോധിക്കാതെയാണ് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ആരോപിക്കുന്നത്. യുഡിഎഫ് സർക്കാർ കൈയേറ്റം ഒഴിപ്പിക്കുക മാത്രമല്ല, പിന്നീടു കൈയേറ്റം നടത്താതിരിക്കാനുള്ള കർശന നടപടിയും എടുത്തിരുന്നു. ഇതേത്തുടർന്ന് യുഡിഎഫ് കാലയളവിൽ കൈയേറ്റമെന്ന പരാതി ഉയർന്നിരുന്നില്ല. ഈ പ്രദേശത്തു കൈയേറ്റം നടന്നാൽ ഓഫീസിൽ ഇരുന്നുതന്നെ അറിയാൻ സാധിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാൽ, ഇടതു സർക്കാർ അധികാരമേറ്റതോടെയാണു പിന്നീട് ഭൂമി കൈയേറ്റമെന്ന പരാതി ഉയരുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.


എസ്.രാജേന്ദ്രൻ എംഎൽഎയുടെ ഭൂമി കെഎസ്ഇബിയുടെ വകയാണെന്ന് അദ്ദേഹംതന്നെ സമ്മതിച്ചിട്ടുണ്ട്. ഈ ഭൂമിയുടെ അവകാശം നിയമപരമാക്കി എടുക്കുമെന്നാണു രാജേന്ദ്രൻ വാദം ഉന്നയിച്ചിരുന്നത്. ഭൂമി റവന്യൂ വകുപ്പിന്‍റെ അല്ലാത്ത നിലയ്ക്ക് ഇലക്‌ട്രിസിറ്റി ബോർഡാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്.

സബ്കളക്ടറുടെ കാര്യത്തിൽ വകുപ്പ് മന്ത്രി എടുത്ത നിലപാടിൽനിന്നു പിന്നോട്ടു പോകരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് മൂന്നാറിൽ 988.07 ഏക്കർ സ്ഥലം പിടിച്ചെടുത്തു. ഉടുന്പൻചോല താലൂക്കിലെ വിവധ പ്രദേശങ്ങളിൽ കൈയേറിയ 547.97 ഏക്കർ 2011ൽ സർക്കാരിലേക്കു കണ്ടെടുത്തു. ദേവികുളം താലൂക്കിൽ ഏകദേശം 440.1 ഏക്കർ ഭൂമി സർക്കാരിലേക്കു വീണ്ടെടുത്തതായും തിരുവഞ്ചൂർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.