എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് : പിടിയിലായവരിൽ കവർച്ചക്കേസിലെ പ്രതിയും
എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് : പിടിയിലായവരിൽ കവർച്ചക്കേസിലെ പ്രതിയും
Thursday, March 30, 2017 12:53 PM IST
കോഴിക്കോട്: എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തവേ കഴിഞ്ഞ ദിവസം നടക്കാവ് പോലീസ് അറസ്റ്റുചെയ്ത യുവാക്കളിൽ ഒരാൾ കവർച്ചക്കേസുകളിലെ പ്രതി. അത്തോളി കൊങ്ങന്നൂർമീത്തൽ ഹൗസിൽ ജെറീഷ്(34), പുതിയങ്ങാടി വലിയപറമ്പ് ഹൗസിൽ മക്ബൂൽ(44) എന്നിവരെ പ്രിൻസിപ്പൽ എസ്ഐ ജി.ഗോപകുമാറിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഇവർ നടത്തിയ തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്. മദ്യഷോപ്പ് കുത്തിത്തുറന്നു പതിനായിരക്കണക്കിന് രൂപയുടെ മദ്യം കവർന്ന രണ്ടു കേസുകളിൽ പ്രതിയാണ് ജെറീഷ്. ഇയാളുടെ സ്ഥിരം സഹായിയാണ് മക്ബൂൽ.

എക്സൈസും പോലീസും ചമഞ്ഞ് തട്ടിപ്പുനടത്തി വന്ന ഇവർ നിരവധി പേരിൽനിന്നു പണവും,വിലപിടിപ്പുള്ള സാധനങ്ങളും, മദ്യക്കുപ്പികളും കൈക്കലാക്കിയതായി പോലീസ് പറഞ്ഞു. എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫീസിനടുത്തും കരിക്കാംകുളത്തുമുള്ള വിദേശമദ്യ ഷോപ്പുകളുടെ പൂട്ടുപൊളിച്ച് കവർച്ചനടത്തിയത് ജെറീഷിന്‍റെ നേതൃത്വത്തിലാണ്. ഈ കേസുകളിൽ മുമ്പു പിടിയിലായ ഇയാൾ അടുത്തയിടെയാണ് ജാമ്യത്തിലിറങ്ങിയത്. മദ്യഷോപ്പ് കൊള്ളയടിച്ചും, എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞും തട്ടിയെടുക്കുന്ന മദ്യം വിലകൂട്ടി പുറത്തുവിൽക്കുകയാണ് പതിവ്.

കഴിഞ്ഞദിവസം പട്ടാപ്പകൽ എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫീസിനു മുന്നിലായിരുന്നു ഒടുവിലത്തെ തട്ടിപ്പ്. പാവമണി റോഡിലെ വിദേശമദ്യഷോപ്പിൽനിന്ന് 24 കുപ്പി മദ്യം വാങ്ങി ബൈക്കിൽ പോവുകയായിരുന്ന ബാലകൃഷ്ണൻ എന്നയാളെ ബൈക്കിലെത്തിയ തട്ടിപ്പുസംഘം പാസ്പോർട്ട് ഓഫീസിനുമുന്നിൽ തടഞ്ഞുനിർത്തി. തങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരാണെന്നും, ബാഗ് പരിശോധിക്കണമെന്നും പറഞ്ഞു. ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലധികം മദ്യം ബാഗിലുണ്ടെന്നു പറഞ്ഞ് ബാലകൃഷ്ണനെ വിരട്ടി.


സംഘത്തിലൊരാൾ ബാലകൃഷ്ണന്‍റെ ബൈക്കും, മദ്യമടങ്ങുന്ന ബാഗും കസ്റ്റഡിയിലെടുത്തു ബൈക്കുമായി സ്ഥലംവിട്ടു. മറ്റെയാൾ ബാലകൃഷ്ണനുമായി വേങ്ങേരി ഭാഗത്തേക്കു പോയി. രണ്ടായിരം രൂപ തന്നാൽ ബൈക്ക് വിട്ടുതരാമെന്ന് ഇയാൾ പറഞ്ഞതനുസരിച്ച് ബാലകൃഷ്ണൻ സുഹൃത്തിനെ ഫോൺചെയ് തു. സുഹൃത്ത് പണവുമായി എത്തിയപ്പോൾ തട്ടിപ്പുസംഘം ബാലകൃഷ്ണനുമൊത്ത് വേങ്ങേരിയിലുണ്ടായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് ബാലകൃഷ്ണന്‍റെ സുഹൃത്ത് ആവശ്യപ്പെട്ടതോടെ തർക്കമാ യി. ബഹളം കേട്ട് നാട്ടുകാരും, ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഇടപെട്ടു. തുടർന്ന് ഇരുവരേയും അറസ്റ്റുചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.