മൂന്നാറിൽ മണ്ണുമാന്തിയുടെ ഇരന്പൽ വീണ്ടും
മൂന്നാറിൽ മണ്ണുമാന്തിയുടെ ഇരന്പൽ വീണ്ടും
Thursday, March 30, 2017 1:07 PM IST
മൂന്നാർ: സർക്കാർ ഭൂമി കൈയേറി നിർമാണങ്ങൾ നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പൊളിക്കൽ ആരംഭിച്ചു. ചിത്തിരപുരത്ത് ആരോഗ്യ വകുപ്പിന്‍റെ അധീനതയിലുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.

പ്രമുഖ ബിസിനസുകാർ കൈയേറിയ സ്ഥലം മറിച്ചുവിറ്റിരുന്നു. സ്വകാര്യ കണ്‍സ്ട്രക്ഷൻ കന്പനിയാണ് ഈ സ്ഥലം വാങ്ങിച്ചത്. ഇവിടെയുള്ള 15 സെന്‍റ് സ്ഥലമാണ് ആരോഗ്യവകുപ്പിന്‍റെ അധീനതയിലുണ്ടായിരുന്നത്. കൈയേറിയതായി കാണിച്ചു ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ കളക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.


കൈയേറിയ സ്ഥലത്തു നിർമാണങ്ങൾ ആരംഭിച്ചിരുന്നു. ഇവിടെ പണിതുയർത്തിയ ചുറ്റുമതിലും റോഡും മണ്ണുമാന്തി ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. ദേവികുളം സബ് കളക്ടറുടെ നിർദേശപ്രകാരം അഡീഷണൽ തഹസിൽദാർ ഷൈജു ജേക്കബിന്‍റെ നേതൃത്വത്തിലാണു നടപടിയെടുത്തത്. പ്രദേശവാസികളിൽ ചിലർ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും ഒഴിപ്പിക്കൽ തുടരുകയായിരുന്നു. പൊളിക്കൽ തുടങ്ങിയതോടെ വി.എസ്. സർക്കാരിന്‍റെ കാലത്തുണ്ടായ മൂന്നാർ ഒഴിപ്പിക്കലിന്‍റെ പ്രതിധ്വനിയാണ് ഉയർന്നിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.