സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓർമയിലേക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓർമയിലേക്ക്
Thursday, March 30, 2017 1:07 PM IST
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇന്നു കൂടി മാത്രം. നാളെ പുതിയ സാമ്പത്തിക വർഷം പിറക്കുമ്പോൾ മലയാളിക്കു പ്രിയപ്പെട്ട എസ്ബിടി ചരിത്രത്തിന്‍റെ ഭാഗമാകും.

കേരളത്തിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച് വിസ്മൃതിയിലേക്കു പോയ ബാങ്കുകൾ പലതുണ്ടെങ്കിലും കേരളീയരുടെ നിത്യജീവിതവുമായി എസ്ബിടിയോളം ആഴത്തിലുള്ള ബന്ധം സ്ഥാപിച്ച ബാങ്ക് മറ്റൊന്നുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ എസ്ബിടി ഒരു നൊമ്പരമായി മലയാളി മനസിൽ എന്നും നിലനിൽക്കും.

ഏഴു പതിറ്റാണ്ടിലേറെ കേരളത്തിന്‍റെ ബാങ്കിംഗ് രംഗത്തു വടവൃക്ഷമായി നിറഞ്ഞു നിന്ന സ്ഥാപനമാണ് ഇല്ലാതാകുന്നത്. 1945 സെപ്റ്റംബർ 12 ന് ട്രാവൻകൂർ ബാങ്ക് എന്ന പേരിൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തര തിരുനാൾ സ്ഥാപിച്ച ബാങ്ക് കഴിഞ്ഞ കാലങ്ങളിലെല്ലാം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടി കയറി കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് എന്ന പദവിയുമായി നിലകൊള്ളുകയായിരുന്നു. കേരളത്തിൽ 880 ശാഖകൾ ഉൾപ്പെടെ ആകെ 1200 ശാഖകളും 1,68,123 കോടിയുടെ ബിസിനസുമുള്ള ബാങ്കാണ് നാളെ എസ്ബിഐയുടെ ഭാഗമായി മാറുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ എസ്ബിടിയുടെ നിക്ഷേപം 1,01,119 കോടിയും വായ്പകൾ 67,004 കോടിയും ആയിരുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റു ബാങ്കുകളേക്കാൾ ബഹുദൂരം മുന്നിൽ.

പാലാ സെൻട്രൽ ബാങ്കും കൊച്ചിൻ ബാങ്കും ഉൾപ്പെടെ നിരവധി ബാങ്കുകൾ കാലാകാലങ്ങളിൽ തകരുകയോ മറ്റു ബാങ്കുകളിൽ ലയിക്കുകയോ ചെയ്തിട്ടുണ്ട്. അമ്പതുകളുടെ ഒടുവിലും അറുപതുകളിലുമായി കേരളത്തിലെ നിരവധി ബാങ്കുകളെ എസ്ബിടി ഏറ്റെടുത്തിട്ടുണ്ട്. ഇൻഡോ മെർക്കന്‍റൈൽ ബാങ്ക്, ട്രാവൻകൂർ ഫോർവേർഡ് ബാങ്ക്, കോട്ടയം ഓറിയന്‍റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, കൊച്ചിൻ നായർ ബാങ്ക്, ലാറ്റിൻ ക്രിസ്ത്യൻ ബാങ്ക്, ചമ്പക്കുളം കാത്തലിക് ബാങ്ക്, ബാങ്ക് ഓഫ് ആലുവ, കാൽഡിയൻ സിറിയൻ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം ഇങ്ങനെ എസ്ബിടിയിൽ എത്തിച്ചേർന്നവയാണ്.


എസ്ബിടി ഉൾപ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളത്തിൽ അതിശക്തമായ പ്രതിഷേധമാണുയർന്നത്. കേന്ദ്ര തീരുമാനത്തിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. ബാങ്ക് ജീവനക്കാരും പൊതുസമൂഹവും എസ്ബിടിയുടെ നിലനിൽപ്പിനായി പ്രക്ഷോഭരംഗത്തിറങ്ങി. എന്നാൽ, പ്രതിഷേധങ്ങളെല്ലാം നിലനിൽക്കെ ലയനതീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോയി. നാളെ അതു യാഥാർഥ്യമാകുന്നു.

തിരുവനന്തപുത്തു പൂജപ്പുരയിൽ ഹെഡ് ഓഫീസ് ഉള്ള എസ്ബിടിയുടെ 1200 ശാഖകളിലായി പതിനാലായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്നു. ലയനത്തിന്‍റെ ഭാഗമായി എത്ര ശാഖകൾ ഇല്ലാതാകുമെന്ന് ഇനിയും തീർച്ചയില്ല. അധിക ജീവനക്കാർക്കു പിരിഞ്ഞു പോകാൻ വിആർഎസ് ഉൾപ്പെയെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരളത്തിലെ ട്രഷറി ബാങ്ക് കൂടിയായ എസ്ബിടി ഒൗദ്യോഗിക ബാങ്ക് എന്ന പദവിയും വഹിച്ചിരുന്നു.

സംസ്ഥാനത്തിന്‍റെ കാർഷിക- ഗ്രാമീണ മേഖലയുടെ വളർച്ചയിലും എസ്ബിടി വഹിച്ച പങ്ക് ചെറുതല്ല. അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്‍റെ ഭാഗമായി എസ്ബിടി മാറുന്നതോടെ കേരളത്തിന്‍റേതു മാത്രമായ ആവശ്യങ്ങൾക്കു പരിഹാരം നിർദേശിക്കുന്ന ഒരു ബാങ്ക് ഇല്ലാതാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.