കൈയേറ്റം നടന്നത് ആത്മീയ പ്രസ്ഥാന മറവിലെന്നു റവന്യുസംഘം
Thursday, April 20, 2017 2:31 PM IST
മൂന്നാർ: സൂര്യനെല്ലിക്കു സമീപം പാപ്പാത്തി ചോലയിലെ കുന്നിൻമുകളിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന പേരിലുള്ള സംഘം കുരിശു സ്ഥാപിച്ചത് ദേവികുളം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്നതിനിടയിൽ. 1987 മുതൽ ദേവികുളം ആസ്ഥാനമായാണു സംഘടന പ്രവർത്തിച്ചുവന്നിരുന്നത്. ദേവികുളത്ത് ആത്മീയ പരിപാടി നടത്തിയായിരുന്നു ആരംഭം. പ്രാർഥനാ ഗ്രൂപ്പ് എന്ന നിലയിലായിരുന്നു തുടക്കമെങ്കിലും അനുയായികളുടെ എണ്ണം കൂടിയതോടെ ധ്യാനം അടക്കമുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു.

സ്വന്തമായി കെട്ടിടം ഇല്ലാത്തതുമൂലം ദേവികുളത്തു വാടകക്കെട്ടിടത്തിലായിരുന്നു പ്രാർഥനാ ഗ്രൂപ്പിന്‍റെ പ്രവർത്തനം. നേതൃത്വം നൽകിയിരുന്ന സൂര്യനെല്ലി സ്വദേശിയായ ടോം സഖറിയ എന്നയാൾ പാട്ടഭൂമിയിൽ ഏലകൃഷിയും നടത്തിവന്നിരുന്നു. ഈ ഭൂമിക്കു സമീപംതന്നെ കൈയേറ്റം നടത്തിയെന്ന പേരിൽ ഇദ്ദേഹം നിയമനടപടി നേരിടുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ പ്രവർത്തനം സൂര്യനെല്ലി കേന്ദ്രീകരിച്ചായിരുന്നു.


ആത്മീയ പ്രവർത്തനങ്ങളുടെ ആലോചനകളെല്ലാം ഇവിടെത്തന്നെയാണു നടന്നിരുന്നത്. ഈ സമയത്താണു മലയിൽ കുരിശു സ്ഥാപിച്ചത്. ആദ്യകാലത്ത് താൽക്കാലിക പ്രാർഥനാ സംവിധാനം എന്ന നിലയിലാണു കുരിശു സ്ഥാപിച്ചത്. കുരിശിനു സമീപം നിർമാണ പ്രവർത്തനം നടത്തുകയും സ്ഥലത്തിനു സമീപംതന്നെ വേലികെട്ടി തിരിക്കുകയും ഷെഡ് നിർമിക്കുകയും ചെയ്തതോടെ റവന്യൂ വകുപ്പ് നടപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

വിശ്വാസത്തിനു യോജിക്കാത്ത നിലപാടുകളും കാഴ്ചപ്പാടുകളും വച്ചുപുലർത്തുന്നതിനാൽ സ്പിരിറ്റ് ഇൻ ജീസസുമായി യാതൊരു വിധത്തിലും സഹകരിക്കരുതെന്നു കത്തോലിക്ക സഭ വിശ്വാസികൾക്കു നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.