വരൾച്ച: മാനദണ്ഡങ്ങൾ പരിഗണിച്ചു റിപ്പോർട്ട് സമർപ്പിക്കുമെന്നു കേന്ദ്രസംഘം
Friday, April 21, 2017 1:07 PM IST
തിരുവനന്തപുരം: സംസ്ഥാനം നൽകിയ വിവരങ്ങളും നേരിട്ടു കണ്ട സ്ഥിതിഗതികളും പരിഗണിച്ചശേഷം കേന്ദ്ര സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നു വരൾച്ചാ ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തലവൻ കൃഷി മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി അശ്വനികുമാർ. അശ്വനികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.

സന്ദർശനശേഷം കൂടുതൽ വിവരങ്ങൾ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു കൂടി ലഭ്യമായാൽ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അശ്വിനി കുമാർ പറഞ്ഞു. രണ്ടു സംഘങ്ങളായി വിവിധ ജില്ലകൾ സന്ദർശിച്ച ശേഷമാണ് അശ്വിനികുമാറിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. നിതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസർ മനേഷ് ചൗധരിയുടെ നേതൃത്വത്തിലുള്ളതാണു രണ്ടാമത്തെ സംഘം.

സംസ്ഥാനത്തെ കൃഷിയുടെയും നദികളുടെയും ഡാമുകളുടെയും അവസ്ഥ സന്ദർശനത്തിനിടെ വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലെ കർഷകരുമായും ആശയവിനിമയം നടത്താനായി. സംസ്ഥാന സർക്കാർ കേന്ദ്രസംഘത്തിന് സമർപ്പിച്ച വരൾച്ച സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. 955 കോടി രൂപയുടെ ധനസഹായമാണു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതിനൊപ്പം സംസ്ഥാനത്തുടനീളം തങ്ങൾ നേരിട്ടു മനസിലാക്കിയ വരൾച്ചാ പ്രശ്നങ്ങളും കൂടി കണക്കിലെടുത്തു റിപ്പോർട്ട് സമർപ്പിക്കും. ദേശീയതല സമിതി ഇക്കാര്യങ്ങൾ പരിശോധിച്ച് ശിപാർശ കേന്ദ്ര ആഭ്യന്തരമന്ത്രി ചെയർമാനും കൃഷിമന്ത്രിയും ധനമന്ത്രിയും അംഗങ്ങളുമായ ഉന്നതതല സമിതിക്കു സമർപ്പിക്കും.

ചില മേഖലകളിൽ 50 ശതമാനത്തിലധികം കൃഷിനാശം ഉള്ളതായി സന്ദർശനത്തിൽ മനസിലായിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. കൃഷി, കുടിവെള്ളം, മൃഗസംരക്ഷണം ഉൾപ്പെടെ പ്രധാനമേഖലകൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേന്ദ്രസംഘവുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. തോട്ടവിളകൾ കൂടുതലുള്ള കേരളത്തിൽ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി വരൾച്ചയുടെ ആഘാതം ദീർഘകാലം നിലനിൽക്കുന്നതാണ്. കുടിവെള്ള പ്രശ്നവും കൃഷിനാശവും കൂടാതെ മൃഗസംരക്ഷണ മേഖലയിലും വരൾച്ച ഇത്തവണ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.

കുടിവെള്ളം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഏറ്റവും പ്രാധാന്യത്തോടെ സർക്കാർ ഏറ്റെടുത്തു നടത്തുന്നത്.

ഇടുക്കിയിലടക്കം സംഭരണിയിൽ ജലം ലഭ്യമാക്കാൻ കൃത്രിമ മഴയുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കേന്ദ്രസംഘത്തെ അറിയിച്ചു. വരൾച്ചാബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചശേഷം സംസ്ഥാനത്തിനു ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടാണു കേന്ദ്രത്തെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചർച്ചയിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ധനമന്ത്രി ഡോ. തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.