പോലീസിനെതിരേയും പ്രതിഷേധം
പോലീസിനെതിരേയും പ്രതിഷേധം
Sunday, April 23, 2017 11:34 AM IST
മൂന്നാർ: മന്ത്രി മണിക്കെതിരായുള്ള പ്രതിഷേധം ശക്തമാക്കുന്നതിനോടൊപ്പം മൂന്നാറിലെ പോലീസിനെയും പൊന്പിള ഒരുമൈ നേതാക്കൾ വിമർശിച്ചു.

പോലീസ് തങ്ങളെ അനാവശ്യമായി എതിർക്കുകയാണ്. മൂന്നാറിൽ പൊതുയോഗം സംഘടിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ടിട്ട് അത് നൽകിയില്ല. മൂന്നാർ സ്റ്റേഷനിലെ സിഐ ഉൾപ്പെടെയുള്ളവർ എംഎൽയുടെ ആളുകളാണെന്നും അവർ പറയുന്നത് കേട്ടാണ് പോലീസ് തങ്ങളെ അവഗണിക്കുന്നതെന്നും പൊന്പിള ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ ആരോപിച്ചു.

മൂന്നാറിൽ യാതൊരു പ്രകോപനവും കൂടാതെ സമരംചെയ്യാൻ തുനിഞ്ഞ തങ്ങളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും ഗോമതി പറഞ്ഞു.


പോലീസ് വൈരാഗ്യത്തോടെയാണ് പെരുമാറുന്നത്. തങ്ങൾക്കെതിരെ ഏതു വിധത്തിലുള്ള ആക്രമണം ഉണ്ടായാലും മന്ത്രി മൂന്നാറിലെത്തി മാപ്പു പറയാതെ പിന്മാറില്ലെന്ന് ഗോമതി പറഞ്ഞു. ഗോമതിയോടൊപ്പം രാജേശ്വരി, കൗസല്യ, കുമാർ തുടങ്ങിയ നേതാക്കളും സമരമനുഷ്ഠിക്കുന്നുണ്ട്. രാത്രിയിലും സമരം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.