തിരുവനന്തപുരം : ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വില ഉടൻ വിതരണം ചെയ്യണമെന്ന് കേരളാ കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണി ആവശ്യപ്പെട്ടു.ഈ വർഷത്തെ നെല്ലു സംഭരണം പാളിപ്പോയെന്നും കൊയ്ത നെല്ല് 20 മുതൽ 25 വരെ ദിവസങ്ങളാണു പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്നതെന്നും പാഡി ഓഫീസർമാർ സംഭരണത്തിനു ചെയ്ത ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും ഇതു പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മാണി ആരോപിച്ചു.
കൈകാര്യച്ചെലവ് 12 രൂപയിൽനിന്ന് 100 രൂപയായി വർധിപ്പിക്കണെന്നും അരി വിലയ്ക്കനുസൃതമായി സംഭരണ വില വർധിപ്പിക്കണമെന്നും ഇപ്പോഴത്തെ 22.20 രൂപ ചുരുങ്ങിയത് 25 രൂപയെങ്കിലും ആക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു. കുടിശികയായ കർഷക പെൻഷൻ അടിയന്തരമായി വിതരണം ചെയ്യണം.
നെൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ് -എം, കേരള കർഷക യൂണിയൻ -എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ നടന്ന കർഷക ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം. മാണി.
വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, മോൻസ് ജോസഫ് എംഎൽഎ, എൻ. ജയരാജ് എൽഎൽഎ, ജോസഫ് എം. പുതുശേരി, തോമസ് എം. മാത്തുണ്ണി, വി.ടി. ജോസഫ്, ജേക്കബ് ഏബ്രഹാം, കൊട്ടാരക്കര പൊന്നച്ചൻ, ജേക്കബ് തോമസ് അരികുപുറം, വിക്ടർ ടി. തോമസ്, സാം ഈപ്പൻ, റെജി കുന്നംകോട്ട്, വി.ജെ. ലാലി, ജിക്കു കുര്യാക്കോസ്, സജി അലക്സ് എന്നിവർ പ്രസംഗിച്ചു. സഹായദാസ്, മാത്തുക്കുട്ടി പ്ലാത്താനം, സി.ആർ. സൂനു, കെ.എ. തോമസ്, റോയി പനവിള എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.