മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേളയിൽ പ്രതിപക്ഷ ബഹളം
മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേളയിൽ പ്രതിപക്ഷ ബഹളം
Tuesday, April 25, 2017 1:45 PM IST
തിരുവനന്തപുരം: സ്ത്രീത്വത്തിനെതിരേ അവഹേളനപരമായ പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ ബഹളം.

ചോദ്യോത്തരവേള ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ അംഗങ്ങൾ മന്ത്രി മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

എന്നാൽ, പ്രതിഷേധം കണക്കിലെടുക്കാതെ സഭാനടപടികളിലേക്കു കടന്ന സ്പീക്കർ ചോദ്യങ്ങൾക്കു മറുപടി പറയാനായി മുഖ്യമന്ത്രിയെ ക്ഷണിച്ചു. മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയിലും പ്രതിഷേധം തുടർന്നു. തുടർന്ന് അംഗങ്ങൾ സീറ്റ് വിട്ടെഴുന്നേറ്റ് പ്രതിഷേധം ശക്തമാക്കിയപ്പോൾ സ്പീക്കർ പ്രതിപക്ഷനേതാവിന് പ്രസംഗിക്കാൻ അവസരം നൽകി. സ്ത്രീത്വത്തിനെതിരേ മന്ത്രി നടത്തിയ പ്രസ്താവന അതീവ ഗൗരവതരമാണെന്നും ഈ അസാധാരണ സാഹചര്യം ചോദ്യോത്തരവേള നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ, ചോദ്യോത്തര വേള നിർത്തിവച്ചു ചർച്ച ചെയ്യുന്ന കീഴ്‌വഴക്കം സഭയ്ക്കില്ലെന്നും അതിനാൽ പ്രതിപക്ഷം ചോദ്യോത്തരവേളയിൽ സഹകരിക്കണമെന്നും അടിയന്തരപ്രമേയത്തിന് പ്രതിപക്ഷാംഗങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അപ്പോൾ പറയാനുള്ളത് പറയാമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളം അവസാനിപ്പിച്ചു സീറ്റിലേക്കു മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.