ജിഎസ്ടി നികുതികളിലെ സങ്കീർണത നിയന്ത്രിക്കും: നിലേഷ് എസ്. വികാംസെ
Friday, April 28, 2017 2:10 PM IST
കൊച്ചി: രാജ്യത്ത് ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വരുന്നതോടെ സങ്കീര്‍ണമായ രീതിയിലുള്ള വിവിധ നികുതികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാനാവുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദേശീയ പ്രസിഡന്‍റ് നിലേഷ് എസ്. വികാംസെ.

ഐസിഎഐ എറണാകുളം ശാഖയുടെ നേതൃത്വത്തില്‍ ജിഎസ്ടി സംബന്ധിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തിന് ഒരു നികുതി എന്ന സങ്കൽപ്പത്തില്‍ രൂപപ്പെടുത്തിയ ജിഎസ്ടി ജൂലൈ ഒന്നിനു രാജ്യത്തു നിലവില്‍ വരും.

സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട സുപ്രധാന നികുതിനയമാണിത്. എല്ലാ വിഭാഗം ജനങ്ങളെയും ഇതു സംബന്ധിച്ച് അറിവുള്ളവരാക്കുകയും മാറ്റത്തിന് അവരെ സജ്ജരാക്കുകയും വേണം. ഇതിനായി ഐസിഎഐ രാജ്യത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരികയാണെന്ന് നിലേഷ് വികാംസെ ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴിലുള്ള പ്രാക്റ്റീസിംഗ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കുള്ള പരിഷ്‌കരിച്ച വിദ്യാഭ്യാസ പാഠ്യപദ്ധതിക്കും പരിശീലന പരിപാടിക്കും കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. അതു ലഭിച്ചാല്‍ 1988ലെ ഭേദഗതിപ്രകാരം നടപ്പാക്കും. പരിഷ്‌കരിച്ച സിഎ പാഠ്യപദ്ധതിയുടെ പഠനോപകരണങ്ങള്‍ തയാറാക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റിയംഗം ബാബു ഏബ്രഹാം കള്ളിവയലില്‍ ആശംസകള്‍ നേര്‍ന്നു.


എറണാകുളം ശാഖാ ചെയര്‍മാന്‍ ലൂക്കോസ് ജോസഫ് സ്വാഗതവും സെക്രട്ടറി ജേക്കബ് കോവൂര്‍ നന്ദിയും പറഞ്ഞു. ഐസിഎഐ മുന്‍ പ്രസിഡന്‍റ് ആര്‍. ഭൂപതിയുടെ നേതൃത്വത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഡോ. ഗിരീഷ് അഹൂജ, ജി. ശിവദാസ് എന്നിവര്‍ വിശകലനം ചെയ്തു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരായ വി. രാജശേഖരന്‍, എന്‍.എല്‍. സോമന്‍, ജെ. സിര്‍ജോവി, റാസി മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ സെമിനാറുകളില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.