ഹരിതം
ഹരിതം
Friday, April 28, 2017 2:25 PM IST
വേനലിനെ മറികടക്കാൻ പൊടിക്കൈകൾ

നമ്മുടെ നാടൻ പശുക്കൾക്ക് പാലുത്പാദനം കുറവായിരുന്നെങ്കിലും വെയിലും മഴയും പ്രശ്നമല്ലായിരുന്നു. ഉയർന്ന പാലുത്പാദനം ലക്ഷ്യംവെച്ച് നാടൻ പശുക്കളെ, തണുപ്പു രാജ്യങ്ങളിൽ നിന്നുള്ള വിദേശ ജനു‌സുകളുമായി പ്രജനനം നടത്തിയുണ്ടാക്കിയ സങ്കരയിനം പശുക്കൾക്ക് ചൂട് താങ്ങാൻ കഴിവു കുറവാണ്. സുനന്ദിനി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കേരളത്തിലെ സങ്കരയിനം പശുക്കൾക്ക് ചൂടുകാലം കഷ്ടകാലമാണ്. അതിനാൽ ഇവയ്ക്ക് വേനൽക്കാലത്ത് പ്രത്യേക പരിചരണം ആവശ്യമാണ്.

കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ഉത്പാദനക്ഷമതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൃഗസംരക്ഷണമുൾപ്പെടെയുള്ള കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. മനുഷ്യന്‍റെ നിയന്ത്രണങ്ങൾക്ക് അതീതമായ ഇത്തരം സന്ദർഭങ്ങളെ കാര്യക്ഷമമായി നേരിടാനുതകുന്ന ഭൗതിക സാഹചര്യങ്ങളും പരിചരണമുറകളും സ്വായത്തമാക്കുക എന്നതാണ് ഈ സന്ദർഭങ്ങളിൽ ഏറ്റവും പ്രായോഗികമായ കാര്യം.

മൃഗസംരക്ഷണം ഒരു ഉപജീവനമാർഗമായി സ്വീകരിച്ച കർഷകർ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് വേനൽക്കാലങ്ങളിലാണ്. പുല്ലിന്‍റെ ദൗർലഭ്യവും, തീറ്റയെടുക്കാൻ ഉരുക്കൾ കാണിക്കുന്ന വൈമുഖ്യവും, പാലിന്‍റെ ഉത്പാദനത്തിൽ വരുന്ന വലിയ കുറവും അവരെ ബുദ്ധിമുട്ടിലാക്കുന്നു. ഈ പ്രതിസന്ധിയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് പരോക്ഷമായി പരിഹാരമാർഗങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതുകൊണ്ടുതന്നെ ഈ കടുത്ത വേനൽച്ചൂട് നമ്മുടെ മാടുകളുടെ ശാരീരിക പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് നാം അറിയേണ്ടതുണ്ട്.

എല്ലാ ജീവജാലങ്ങളിലും ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായി ധാരാളം ചൂട് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അന്തരീക്ഷവുമായുള്ള നിരന്തര സംവേദനം വഴി അതൊരു നിശ്ചിത ശരീര ഉൗഷ്മാവായി നിലനിർത്തപ്പെടുന്നു. പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളിൽ സങ്കീർണമായ ദഹനപ്രക്രിയ വഴി ഉത്പാദിപ്പിക്കപ്പെടുന്ന ചൂടും ചുറ്റുപാടിലേക്ക് പുറന്തള്ളപ്പെടുന്നു. ആഹാരശേഷം രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ഈ ചൂടിന്‍റെ ഉത്പാദനം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുന്നു. കറവമാടുകളിൽ പാലുത്പാദനത്തിന്‍റെ തോതനുസരിച്ച് ശരീര ഉൗഷ്മാവിൽ വ്യതിയാനങ്ങൾ കാണപ്പെടുന്നു. 18 ലിറ്ററോളം പാലുത്പാദിപ്പിക്കുന്ന ഒരു പശു 30 ശതമാന ത്തോളം കൂടുതൽ (സാധാരണയിൽ കവിഞ്ഞ്) ഉത്പാദിപ്പിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഈ കാരണം കൊണ്ടുതന്നെ, കൂടുതൽ പാലുത്പാദിപ്പിക്കുന്ന മാടുകൾ വേനൽക്കാലങ്ങളിൽ ഏറിയ ശാരീരിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ചൂടിന്‍റെ ചുറ്റുപാടിലേക്കുള്ള വ്യാപനം ഫലപ്രദമായി നടത്താൻ കൂടിയ അന്തരീക്ഷ ഉൗഷമാവ് ഒരു തടസ മാകുന്നു. ശരീരത്തിൽ തന്നെ അടിഞ്ഞുകൂടുന്ന ചൂട് ശരീരോഷ്മാവ് ഉയർത്തുവാനും പനിയുടേതുപോലുള്ള അവസ്ഥ സൃഷ്ടിക്കുവാനും ഇടയാക്കും. ഈ അവസ്ഥയിൽ ശാരീരിക പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും പ്രകടമായ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു.

സാധാരണയായി ഒരു പ്രത്യേക പരിധിക്കുള്ളിൽ അന്തരീക്ഷ ഉൗഷ്മാവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ശാരീരിക പ്രവർത്തനങ്ങളിൽ അധിക സമ്മർദ്ദം ചെലുത്തുന്നില്ല. ഈ പരിധി നമ്മുടെ പശുക്കളെ സംബന്ധിച്ചിടത്തോളം 10 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരേയും, എരുമകൾക്ക് നാലു മുതൽ 21 വരേയുമാണ്. ഈ പരിധിക്ക് പുറത്തുവരുന്ന ഏറ്റക്കുറച്ചിലുകളാണ് ഉരുക്കളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത്. കട്ടികൂടിയതും കൂടുതൽ ചൂട് ആഗിരണം ചെയ്യാൻ കഴിയുന്നതുമായ കറുത്തതൊലിയും വിയർപ്പുഗ്രന്ഥികളുടെ വളരെക്കുറഞ്ഞ സാന്നിധ്യവും എരുമകളിൽ സ്ഥിതി വളരെ രൂക്ഷമാക്കുന്നു.

കൂടിയ ശരീരോഷ്മാവ് ഒരു രോഗാവസ്ഥയിൽ എത്തുന്നത് ക്രമേണ കൂടിവരുന്ന ലക്ഷണങ്ങളുടെ തീവ്രതയിൽ നിന്നും മനസിലാക്കാം. തീറ്റയെടുക്കാനുള്ള താത്പര്യക്കുറവ്, മേച്ചിൽ സ്ഥലങ്ങളിൽ തണലുള്ളിടത്ത് മേയാതെ മാറി നിൽക്കുക, വെള്ളം ശരീരത്തിൽ തട്ടിത്തെറിപ്പിക്കുന്നതിനുള്ള പ്രവണത കാണിക്കുക, കിടക്കാനുള്ള മടി, വായിൽ നിന്നും നുരയും പതയും വരിക, നാക്കു പുറത്തക്കു നീട്ടി കിതയ്ക്കുക, ശരീരത്തിൽ തൊട്ടുനോക്കുന്പോൾ പൊള്ളുന്ന ചൂട് അനുഭവപ്പെടുക എന്നിവ ഈ ലക്ഷണങ്ങളിൽ ചിലതാണ.് മേൽപ്പറഞ്ഞവ കൂടാതെ എരുമകളിൽ വയറിനടിയലും കാലുകൾക്കിടയിലുമൊക്കെ ചുവപ്പു നിറവും ചിലപ്പോൾ കണ്ടുവരുന്നു. ഏറ്റവും തീഷ്ണമായ അവസ്ഥയിൽ അപസ്മാര ലക്ഷണങ്ങളും മരണം തന്നെയും സംഭവിക്കുന്നു.

താഴെപ്പറയുന്ന രീതിയിൽ പരിചരണമുറകളിൽ വ്യതിയാനങ്ങൾ വരുത്തിയും, ചില കരുതൽ നടപടികൾ കൈകൊണ്ടും ഒരു വലിയ അളവോളം ശരീര സമ്മർദ്ദം കുറയ്ക്കാനും ഉത്പാദനം ഏറെക്കുറെ നിലനിർത്താനും സാധിക്കും.

പ്രതിരോധശേഷി വളരെക്കുറയാൻ സാധ്യതയുള്ള വേനൽക്കാലം തുടങ്ങുന്നതിനു മുന്പേ ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവെയ്പുകളും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകിയിരിക്കണം. നേരിട്ടുള്ള സൂര്യവികിരണങ്ങൾ ഏൽക്കാതിരിക്കുന്നതിന് പശുക്കളെയും, എരുമകളെയും ഒന്പതിനു മുന്പോ വൈകിട്ട് മൂന്നിനു ശേഷമോ മാത്രമേ മേയാൻ അനുവദിക്കാവൂ. വൈകുന്നേരം മൂന്നിനു ശേഷമുള്ള മേയലാണ് അഭികാമ്യം. കാരണം ദഹനപ്രക്രിയമൂലം ഉണ്ടാകുന്ന ചൂട് അധികമായി പുറത്തുവിടുന്നത് അന്തരീക്ഷ ഉൗഷ്മാവ് ഏറ്റവും ഉയർന്നിരിക്കുന്ന ഉച്ചനേരങ്ങളിൽ ആവാതിരിക്കാൻ ഇതു സഹായിക്കുന്നു.


മേച്ചിൽ സ്ഥലങ്ങളിലും തൊഴുത്തിലും കുടിക്കാനുള്ള വെള്ളം എപ്പോഴും ലഭ്യമാക്കണം. ശരീര ഉൗഷ്മാവ് ഓരോ ഡിഗ്രി കൂടുന്പോഴും ഒരു കിലോഗ്രാംവീതം തീറ്റയെടുക്കുന്നതിൽ കുറവ് വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കഴിക്കുന്ന ആഹാരത്തിന്‍റെ അളവുകുറയുന്ന അവസരത്തിൽ അതിന്‍റെ ഗുണമേന്്മ കൂട്ടുക എന്നത് കുറവു നികത്താൻ സഹായിക്കും. മാംസ്യവും പൂരിത കൊഴുപ്പുകളും ഉയർന്ന അളവിൽ അടങ്ങിയ പരുത്തിക്കുരുവും മുന്തിയ മാംസ്യ സ്രോതസായ ബൈപ്പാസ് പ്രോട്ടീനുകളും ഈ കാലഘട്ടത്തിൽ കൊടുക്കുന്നത് പാലുത്പാദനത്തിന് ഏറെ സഹായകമാകും. കൂടാതെ വിറ്റാമിനുകളും ധാതുക്കളും അടങ്ങുന്ന മിശ്രിതം നിശ്ചിത അളവിൽ നിത്യന നൽകുന്നതും നല്ലതാണ്.

പുല്ലിന്‍റെ ദൗർല്ലഭ്യം നികത്തുന്നതിനായി അധികമായി കഞ്ഞി ഈ കാലഘട്ടങ്ങളിൽ കറവമാടുകൾക്ക് നൽകുന്നത് ആശാസ്യമല്ല. പതിവായി ശീലിപ്പിച്ച അളവിൽ കൂടുതലായി കഞ്ഞി നൽകിയാൽ പച്ചപ്പുല്ലിന്‍റെ അഭാവത്തിൽ ആമാശയത്തിലെ അമ്ലത വർധിക്കാനും, അത് പശുവിന്‍റെ ആരോഗ്യത്തെ അപകടകരമാംവിധം ബാധിക്കാനും ഇടയാക്കുന്നു. പച്ചപ്പുല്ലിന്‍റെ അഭാവത്തിലുണ്ടാകുന്ന ആമാശയത്തിലെ അമ്ലത ഒരു വേനൽക്കാല പ്രശ്നമായതിനാൽ അത് ഒഴിവാക്കുന്നതിനായി സോഡിയം ബൈ കാർബണേറ്റും, മഗ്നീഷ്യം ഓക്സൈഡും 3:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം കാലിത്തീറ്റയിൽ ഒന്നു മുതൽ 1.5 ശതമാനംവരെ ചേർത്ത് ഈ കാലഘട്ടങ്ങളിൽ നൽകാവുന്നതാണ്.
രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ കറവമാടുകളെ തൊഴുത്തിലോ തണലുള്ളിടത്തോ നിറുത്തേണ്ടതാണ്. എരുമകളെ ജലാശയങ്ങളിൽ മുങ്ങിക്കിടക്കാൻ അനുവദിക്കുന്നതാണ് അഭികാമ്യം. ഈ അവസരങ്ങളിൽ രണ്ടുപ്രാവശ്യമെങ്കിലും ശരീരത്തിൽ വെള്ളം തളിക്കണം. തൊഴുത്തുകളിൽ പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയിൽ ഷവറുകൾ ഘടിപ്പിക്കുന്നതിനും, ചൂട് കൂടുന്ന സമയങ്ങളിൽ മൂന്നു മിനിറ്റ് നേരത്തേക്ക് രണ്ട് മണിക്കൂർ ഇടവിട്ട് വെള്ളം തുറന്നിടുന്നതും ഏറെ ഗുണം ചെയ്യും.

അനുവർത്തിക്കാൻ എളുപ്പമായ ഇത്തരം ചെറിയ കാര്യങ്ങളിൽ ചെലുത്തുന്ന ശ്രദ്ധ, ക്ഷീര കർഷകന് വേനൽക്കാല പ്രശ്നങ്ങളിൽ നിന്ന് വലിയ ആശ്വാസം നൽകും.

ഡോ. സാബിൻ ജോർജ്
അസിസ്റ്റന്‍റ് പ്രഫസർവെറ്ററിനറി കോളജ് മണ്ണുത്തി, തൃശൂർ
ഫോൺ: 9446203839.

കൃഷി ചെയ്യാം സൂര്യനെ നോക്കി

അനാദികാലം മുതൽ ജീവജാലങ്ങളുടെ സുസ്ഥിതിക്ക് ആധാരമാണ് വെയിൽ. വെയിൽ ഒരേ സമയം കർഷകനെ മോഹിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യും. എന്നാൽ വെയിലിന്‍റെ മനസറിയുന്ന കർഷകന് അധികം ദുഃഖിക്കേണ്ടി വരുന്നില്ല. അതുകൊണ്ടുതന്നെ വെയിലിന്‍റെ മനസറിഞ്ഞാകണം കൃഷി എന്നാണ് പഴമൊഴി.

വെയിൽ ഭൂമിയിൽ എത്തുന്നത് ഏതു ദിക്കിൽ നിന്നാണോ അതിനനുസരിച്ചുള്ള പ്രത്യേകത അതിനുണ്ട്. കിഴക്കുനിന്നുമുള്ള വെയിലിന് ചൂടിന്‍റെ കാഠിന്യമില്ല. അതിനാൽ ഈ വെയിൽ ചെറു ചെടികൾക്കുത്തമമാണ്. മഞ്ഞ പൂക്കളുണ്ടാകുന്ന ചെടികളിൽ പ്രഭാത കിരണങ്ങൾ ഏറ്റാൽ പൂക്കൾക്കു കൂടുതൽ വികാസവും സൗരഭ്യവും ഉണ്ടാകും. വാഴക്കുല കിഴക്കുദിശയിലേക്ക് ചായുന്നതും കിഴക്കുനിന്നുമുള്ള വെയിൽ ഏൽക്കുന്നതും വഴി മികച്ച ഫലം പ്രതീക്ഷിക്കാം.

വടക്കുനിന്നും വെയിൽ എത്തുന്നില്ല. അതിനാൽ ഉയരത്തിൽ വളരുന്ന വൃക്ഷ വിളകൾ വടക്കുദിശയിൽ കൃഷി ചെയ്യാം. ഈ ഉയർന്ന വൃക്ഷങ്ങളുടെ തണൽ മൂലം മറ്റു സസ്യങ്ങൾക്ക് അന്നജ നിർമാണത്തിന് ലഭിക്കേണ്ട സൂര്യപ്രകാശം ഇല്ലാതെ വരുന്നില്ല. വളർച്ചയ്ക്കും തടസം ഉണ്ടാകുന്നില്ല. മാത്രമല്ല, ഒരു പറന്പിന്‍റെ വടക്കുവശം തൊട്ട പറന്പിന്‍റെ തെക്കുവശമാണ്. തെക്കുവശത്തുനിന്നുമുള്ള വെയിലിന് ചൂടു കൂടുതലാണ്. തെക്കൻ വെയിലിന്‍റെ കഠിന താപത്തെ ചെറുക്കാൻ കൃഷിക്കാർ തെങ്ങിൽ പട്ട ഉപയോഗിച്ച് തണൽ ഒരുക്കാറുണ്ട്. എന്നാൽ സമീപ പറന്പിന്‍റെ വടക്കു വശത്തെ ഉയർന്ന വൃക്ഷവിളകൾക്ക് ഈ തെക്കൻ വെയിലിന്‍റെ കഠിന താപത്തെ ലഘൂകരിക്കാനാകും.

പടിഞ്ഞാറു നിന്നുമുള്ള സഞ്ചാര ദൈർഘമേറിയ വെയിലിൽ ചെങ്കിരണങ്ങൾ അധികമുണ്ട്. ഇത് സുഗന്ധവിളകൾക്ക് ഏറെ ഉത്തമമാണ്. പടിഞ്ഞാറൻ വെയിൽ ഏൽക്കുന്ന ഭാഗത്താണ് ഗ്രാന്പു ആദ്യം മൊട്ടിടുന്നത്.

ഇഞ്ചി, മഞ്ഞൾ ഇവയുടെ വിത്തുകൾ പടിഞ്ഞാറു ദിശയിലേക്ക് ചരിച്ച് നടാറുണ്ട്. ഇതുപോലെ പടിഞ്ഞാറൻ വെയിൽ സുലഭമായി കിട്ടുന്ന കണ്ടം ഇഞ്ചി, മഞ്ഞൾ കൃഷിക്ക് ഏറെ ഉത്തമമാണ്.

പടിഞ്ഞാറ് അഭിമുഖ മണ്‍ഭിത്തിയിൽ ചാണകം പതിച്ച് അതിൽ വിത്തുകൾ വെച്ച് അസ്തമയ കിരണമേൽപ്പിച്ച് ഉത്പാദനക്ഷമതയുള്ള വിത്തുകളുണ്ടാക്കിയിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു. വെയിലിന്‍റെ മനസറിഞ്ഞ പഴമക്കാരുടെ വിജയകഥയാണിത്.
ചുവപ്പു സൂര്യപ്രഭ കൂടുതൽ ലഭ്യമാകാൻ ഇടയാകുന്ന പടിഞ്ഞാറോട്ടു ചരിഞ്ഞ കുന്നിൻ പ്രദേശങ്ങളാണ് തേയില, കാപ്പി ചെടികളുടെ വളർച്ചയ്ക്ക് ഉത്തമമെന്ന് ചരിത്രവും വിധിയെഴുതുന്നുണ്ട്.

ചില സസ്യങ്ങൾ അവയുടെ അന്നജനിർമാണത്തിനുള്ള സൂര്യപ്രകാശത്തിനുവേണ്ടി അന്തരീക്ഷത്തിൽ അലയുന്നതായി തോന്നും. അവയ്ക്കു കിട്ടുന്ന പോഷകം സസ്യം ഈ അലച്ചിലിനുപയോഗിക്കുന്നതിനാൽ വിളവു നന്നേ കുറവായിരിക്കും.

പോൾസണ്‍ താം
ഫോണ്‍: 9495355436.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.