വിങ്ങിക്കരഞ്ഞ് സൗമ്യയുടെ അമ്മ
വിങ്ങിക്കരഞ്ഞ് സൗമ്യയുടെ അമ്മ
Friday, April 28, 2017 2:48 PM IST
ഷൊർണൂർ: സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയ വാർത്തകേട്ട് സൗമ്യയുടെ അമ്മ പൊട്ടിക്കരഞ്ഞു. അവസാന നിമിഷംവരെയും ആ അമ്മ ഏറെ ആത്മവിശ്വാസത്തിലായിരുന്നു.

അനുകൂലവിധി സുപ്രീംകോടതിയിൽനിന്ന് ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച അമ്മ സുമതി ഈ ആത്മവിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇന്നലെ പകൽമുഴുവൻ ജപവും പ്രാർഥനയുമായി വിതുമ്പുന്ന മുഖവുമായി ടിവിക്കുമുന്നിൽ കഴിച്ചുകൂട്ടിയ സുമതിക്കു മകളുടെ മരണവുമായി ബന്ധപ്പെട്ട ഹർജി സംബന്ധിച്ച് ലഭിച്ച വാർത്ത ഹൃദയം തകർക്കുന്നതായിരുന്നു.

ചീഫ് ജസ്റ്റീസ് അടക്കമുള്ള ആറംഗ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി തള്ളിയതെന്നു മനസിലാക്കിയെങ്കിലും അതു വിശ്വസിക്കാനും അംഗീകരിക്കാനും ആ അമ്മമനസ് ഇനിയും തയാറല്ല. കോടതിവിധി ഇത്തരത്തിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു.


ഗോവിന്ദച്ചാമിയുടെ മരണം എത്രയും വേഗം കാണണമെന്നാണ് താൻ ആഗ്രഹിച്ചത്. എവിടെയാണ് തെറ്റുപറ്റിയതെന്നറിയില്ലെന്നും അവർ വിലപിച്ചു. മുഴുവൻ ജനവിഭാഗങ്ങളുടെയും പൂർണ പിന്തുണ അന്നും ഇന്നും തനിക്കു ലഭിക്കുന്നുണ്ട്. സർക്കാർ ഭാഗത്തുനിന്നും സഹായം ലഭിച്ചു. സുപ്രീംകോടതിയിൽനിന്നു നീതി ലഭിക്കുമെന്നു തന്നെയാണ് ഉറച്ചുവിശ്വസിച്ചിരുന്നത്. നീതി കിട്ടുന്നതുവരെ മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്നും സുമതി കവളപ്പാറയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.