ഗർഭിണിയെ മരക്കട്ടിലിൽ ചുമന്നു നാട്ടിലെത്തിച്ചു
ഗർഭിണിയെ മരക്കട്ടിലിൽ  ചുമന്നു നാട്ടിലെത്തിച്ചു
Friday, May 19, 2017 12:20 PM IST
കാട്ടാക്കട: പ്രസവവേദന കൊണ്ടു പുളഞ്ഞ ആദിവാസി യുവതിയെ ഉൾക്കാട്ടിൽ നിന്നു മരക്കമ്പുകൊണ്ടു നിർമിച്ച കട്ടിലിൽ തലച്ചുമടായി ചുമന്നു മൂന്നു മണിക്കൂർ കൊണ്ട് ആശുപത്രിയിൽ എത്തിച്ചു.

അഗസ്ത്യവനപ്രദേശത്തെ കുറ്റിച്ചൽ പഞ്ചായത്തിലെ അണകാൽ സെറ്റിൽമെന്‍റിലെ പ്രീത (29) എന്ന യുവതിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. പുറം‌നാട്ടിൽ നിന്ന് ഏതാണ്ട് 27 കിലോമീറ്റർ ഉൾക്കാട്ടിലാണ് അണകാൽ സെറ്റിൽമെന്‍റ്. ഇവിടെ റോഡോ മറ്റു ഗതാഗതസൗകര്യങ്ങളോ ഇല്ല. കാൽ നടയാത്ര തന്നെയാണു ശരണം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത നിലയിലായിരുന്നു.

ഈ സമയം പരുത്തിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായി അടുത്ത സെറ്റിൽമെന്‍റിൽ തന്നെ ഉണ്ടായിരുന്നു. വേദനകൊണ്ടു പിടഞ്ഞ യുവതിയുടെ അവസ്ഥ ആദിവാസികൾ തന്നെ ഡോക്ടറെ അറിയിച്ചു. പാതി ദൂരം വാഹനത്തിലും പാതി നടന്നും അണകാലിൽ എത്തിയ ഡോക്ടർ പരിശോധിച്ചശേഷം യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നു നിർദേശിച്ചു. തുടർന്നാണ് കാണിക്കാർ മരക്കമ്പു കൊണ്ട് നിർമിച്ച മഞ്ചലിൽ യുവതിയെ തലച്ചുമടായി വനത്തിൽ നിന്നു പുറത്തുകൊണ്ടുവന്നത്. മൂന്നു മണിക്കൂർ നേരം യുവതിയെ ചുമന്നാണ് വാഹനസൗക്യമുള്ള പൊടിം എന്ന സ്ഥലത്ത് എത്തിച്ചത്. അവിടെ എത്തിക്കുമ്പോൾ യുവതിയുടെ നില ദയനീയമായിരുന്നു. അവിടെ നിന്നു ജീപ്പിൽ ഇവരെ കോട്ടൂരിലെത്തിച്ചു. ഇവിടെ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ തിരുവനന്തപുരം എസ്എടിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചയുടൻ യുവതി പ്രസവിച്ചു. മാസം തികയാതെയാണ് പ്രസവിച്ചത്. കുഞ്ഞിന് 1.4 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്. തുടർന്ന് കുഞ്ഞിനെ ഐസി യൂണിറ്റിലേക്കു മാറ്റി ഭാരം വർധിപ്പിക്കാൻ മരുന്നും നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.