വാഹനാപകടം: ബന്ധുക്കളായ രണ്ടു സ്ത്രീകൾ മരിച്ചു
വാഹനാപകടം: ബന്ധുക്കളായ രണ്ടു സ്ത്രീകൾ മരിച്ചു
Friday, May 19, 2017 12:39 PM IST
തേഞ്ഞിപ്പലം: ദേശീയപാത താഴെ ചേളാരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടു പേർ മരിച്ചു. തൃശൂർ കൊടകര ചെട്ടിച്ചാൽ വയലിക്കട സുബ്രന്‍റെ ഭാര്യ രുഗ്‌മിണി(65), സുബ്രന്‍റെ സഹോദരൻ ബാലന്‍റെ മകളും മാള ചെന്തുരുത്തി ബിജുവിന്‍റെ ഭാര്യയുമായ വൃഷിദ (പിങ്കി-28) എന്നിവരാണു മരിച്ചത്. മൂന്നുമുറി ചെട്ടിച്ചാലിൽനിന്നു കണ്ണൂർ പറശിനിക്കടവ് ക്ഷേത്രദർശനത്തിനുപോയ കുടുംബമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടികളടക്കം ആറു പേർക്കു പരിക്കേറ്റു. കാറോടിച്ചിരുന്ന വെള്ളിക്കുളങ്ങര സ്വദേശി ധനേഷിന്‍റെ പരിക്ക് ഗുരുതരമാണ്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന ബസും എതിരേ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ബസ് ചേളാരിയിൽ ആളെ ഇറക്കിയശേഷം പോകവേയാണ് അപകടം. കാറിന്‍റെ പിൻഭാഗത്തുണ്ടായിരുന്നവരാണു മരിച്ചത്. കാറിന്‍റെ വലതുഭാഗം പൂർണമായും അപകടത്തിൽ തകർന്നു.


ഇന്നലെ പുലർച്ചെ രണ്ടോടെയാണ് മൂന്നുമുറി ചെട്ടിച്ചാലിൽനിന്ന് ഇവർ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്. നേരം പുലരുംമുമ്പേ എത്തിയ ദുരന്തവാർത്ത ചെട്ടിച്ചാലിനെ ശോകമൂകമാക്കി.

മരിച്ചവരുടെ മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. വൈകുന്നേരം അഞ്ചോടെ ചെട്ടിച്ചാലിലെ വീടുകളിൽ എത്തിച്ചു.

രുഗ്‌മിണിയുടെ സംസ്കാരം ഇന്നു രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും. വൃഷിദയുടെ മൃതദേഹം ചെട്ടിച്ചാലിലെ പിതൃഭവനത്തിലെത്തിച്ച ശേഷം മാളയിലെ ഭർതൃവീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന്. ദേവനന്ദ, വിഘ്നേഷ് എന്നിവരാണ് വൃഷിദയുടെ മക്കൾ. രുഗ്മിണിയുടെ മക്കൾ: ബാബു, ബേബി, ഷോബി, സിനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.