കൊച്ചി മെട്രോ: വിവാദങ്ങളുടെ പിടിയിൽ ഉദ്ഘാടന തീയതിയും
കൊച്ചി മെട്രോ: വിവാദങ്ങളുടെ പിടിയിൽ  ഉദ്ഘാടന തീയതിയും
Friday, May 19, 2017 12:39 PM IST
കൊച്ചി: കൊച്ചി മെട്രോയെ ആദ്യം മുതൽ പിന്തുടരുന്ന വിവാദങ്ങൾ ഉദ്ഘാടന തീയതി പ്രഖ്യാപനത്തിലും വിട്ടൊഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യം കണക്കിലെടുക്കാതെ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചുവെന്ന ആക്ഷേപമാണ് ഏറ്റവുമൊടുവിൽ ഉയർന്നത്.

സംസ്ഥാന സർക്കാരിന്‍റെ നിലപാടിനെതിരേ ബിജെപി നേതൃത്വവും കോൺഗ്രസ് നേതാവ് കെ.വി. തോമസ് എംപിയെ പോലുള്ളവരും രംഗത്തുവന്നതോടെ സർക്കാർ സമ്മർദത്തിലായി. ഈമാസം 30ന് ഉദ്ഘാടനം നടത്തുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രഖ്യാപനം പുറത്തുവന്നു മണിക്കൂറുകൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അതു തിരുത്തി. മന്ത്രിയുടെ പ്രഖ്യാപനം തെറ്റിദ്ധാരണ മൂലമാണെന്നു ചൂണ്ടിക്കാട്ടിയാണു തിരുത്തിയത്.
കൊച്ചി മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യഘട്ടം പൂർത്തിയാകുന്ന മുറയ്ക്കുതന്നെ ഉദ്ഘാടനത്തീയതി സംബന്ധിച്ച ചർച്ചകളും ഉയർന്നിരുന്നു. പ്രധാനമന്ത്രിയെ ക്കൊണ്ട് ഉദ്ഘാടനം ചെയ്യി ക്കുന്നതിനു സംസ്ഥാന സർക്കാരും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) നീക്കങ്ങളും ശക്തമാക്കി. ഇതു സംബന്ധിച്ചു കെഎംആർഎൽ നേരിട്ടു പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഈ മാസം 30നാണ് ഉദ്ഘാടനം ആലോചിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

30നും അടുത്തമാസം അഞ്ചിനും ഇടയിൽ ഉദ്ഘാടനം നടന്നേക്കുമെന്നുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ മന്ത്രിസഭയുടെ ഒന്നാം വാർഷികപരിപാടികൾ അറിയിക്കാനായി മന്ത്രി കടകംപള്ളി നടത്തിയ പത്രസമ്മേളനത്തിൽ ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ തന്നെ വിവിധകോണുകളിൽനിന്നു ശക്തമായ വിമർശനങ്ങളും ഉയർന്നു. ഉദ്ഘാടനത്തീയതി സംബന്ധിച്ച് ഒരു അറിയിപ്പും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു കെഎംആർഎൽ അധികൃതരും അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണും അടക്കമുള്ള നേതാക്കളും സർക്കാർ നിലപാടിനെ നിശിതമായി വിമർശിച്ചു രംഗത്തെത്തി. സംസ്ഥാന മന്ത്രിസഭാ വാർഷികത്തിന്‍റെ ഭാഗമായി മെട്രോ ഉദ്ഘാടനം നടത്തണമെന്ന പിടിവാശി നല്ലതല്ലെന്നു കെ.വി. തോമസ് എംപിയും ചൂണ്ടിക്കാട്ടി. ഉദ്ഘാടനത്തിന് എത്താമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നതാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ചേർന്ന് ഉദ്ഘാടനത്തീയതി നിശ്ചയിക്കണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.


തുടർന്നു വൈകുന്നേരത്തോടെ, ഉദ്ഘാടനത്തീയതി നിശ്ചയിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാക്കുകയാണെന്നുമുള്ള വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയും പുറകെ വന്നു. ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം കണ്ണൂരിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സൗകര്യാർഥം ഉദ്ഘാടനം നടത്തുമെന്നു പിന്നീട് കടകംപള്ളിയും അറിയിച്ചു.

കൊച്ചി മെട്രോയുടെ മുതലേ തുടക്കം മുതൽ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. മെട്രോ നിർമാണം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) ഏല്പിക്കുന്നതു തന്നെ വലിയ വിവാദ കോലാഹലങ്ങൾക്കൊടുവിലായിരുന്നു. പദ്ധതിയിൽ ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍റെ സാന്നിധ്യം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് അനിഷ്ടമുണ്ടാക്കി. കെഎംആർഎൽ എംഡിയായി ആദ്യമെത്തിയ ടോം ജോസും ശ്രീധരനുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും ഉണ്ടായി.

ടോം ജോസിനു പിന്നാലെ കെഎംആർഎലിന്‍റെ തലപ്പെത്തെത്തിയ ഏലിയാസ് ജോർജ് കൂടുതൽ സൗമ്യമായ നിലപാടുകളാണു സ്വീകരിച്ചതെങ്കിലും കെഎംആർഎലും ഡിഎംആർസിയുമായുള്ള ബന്ധത്തിലുടനീളം അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തു നടത്തിയ വിലയിരുത്തൽ യോഗത്തിനുശേഷം ഏപ്രിലിൽ കമ്മീഷനിംഗ് നടത്തുമെന്ന ഇ. ശ്രീധരന്‍റെ പ്രഖ്യാപനവും കെഎംആർഎലിനെ അലോസരപ്പെടുത്തി. തൊട്ടടുത്ത ദിവസം ഏലിയാസ് ജോർജ് ശ്രീധരന്‍റെ നിലപാടിനു വിരുദ്ധമായ നിലപാടുമായി രംഗത്തെത്തിയതും വാർത്തയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.