കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ആരംഭിച്ചിരിക്കുന്ന റൂറൽ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്ററിന്റെയും അമൽജ്യോതി-ബോഷ് ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം നാളെ രാവിലെ ഒന്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ ബിഷപ് മാർ മാത്യു അറയ്ക്കൽ അധ്യക്ഷതവഹിക്കും. വൈദ്യുതിമന്ത്രി എം.എം. മണി മുഖ്യപ്രഭാഷണം നടത്തും. സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, ആന്റോ ആന്റണി എംപി, ഡോ.എൻ. ജയരാജ് എംഎൽഎ, മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട്, ഡയറക്ടർ റവ.ഡോ.പി.ടി. ജോസഫ്, പ്രിൻസിപ്പൽ ഡോ. സെഡ് വി. ളാകപ്പറന്പിൽ, പ്രഫ. ഷെറിൻ സാംജോസ് എന്നിവർ പ്രസംഗിക്കും.
ദേശീയ ശാസ്ത്രസാങ്കേതിക സംരംഭക വികസന ബോർഡിന്റെ (എൻഎസ്ടിഇഡിബി) ധനസഹായത്തോടെ ടെക്നോപാർക്ക്, ഇൻഫോപാർക്ക് മാതൃകയിൽ സ്റ്റാർട്ടപ്സ് വാലി എന്ന പേരിൽ അമൽജ്യോതിയിൽ തുടങ്ങിയിരിക്കുന്ന ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്ററിൽ 18 കന്പനികൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
30 കന്പനികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളാണ് അമൽജ്യോതിയിൽ ഒരുക്കിയിരിക്കുന്നത്. സ്വാശ്രയ മേഖലയിലെ ആദ്യത്തേതും സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവകൂടി ഉൾപ്പെടുന്പോൾ നാലാമത്തേതുമാണ് സ്റ്റാർട്ടപ്പ്സ് വാലി. ഏഴു വർഷം മുന്പ് അമൽജ്യോതിക്കു മാത്രം അനുവദിച്ചുകിട്ടിയ ഇന്നൊവേഷൻ ആൻഡ് ഓന്റർപ്രനർഷിപ്പ് ഡവലപ്പ്മെന്റ് സെന്ററിന്റെ (ഐഇഡിസി) തുടർച്ചയാണ് സ്റ്റാർട്ടപ്സ് വാലി.
കേന്ദ്ര-ഗണ്മെന്റിന്റെ ശാസ്ത്രസാങ്കേതിക വിഭാഗം അനുവദിച്ച 1.95 കോടി രൂപയാണു സെന്ററിന്റെ മുഖ്യമൂലധനം. ഇതോടൊപ്പം 1.70 കോടി രൂപ അടിസ്ഥാന സൗകര്യങ്ങൾക്കായി കോളജും വിനിയോഗിച്ചു. അമൽജ്യോതി റിസേർച്ച് സ്ക്വയറിലെ പൂർണമായി എയർകണ്ടീഷൻ ചെയ്ത പതിനായിരം ചതുരശ്ര അടി സ്ഥലമാണ് ഒന്നാം ഘട്ടത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രഫ. ഷെറിൻ സാം ജോസ് ആണ് ഒഫീഷ്യേറ്റിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
ഉന്നത നിലവാരം പുലർത്തുന്ന റിസൾട്ട്, പ്ലേസ്മെന്റ്, സ്റ്റുഡന്റ് പ്രൊജക്ടുകൾ, ഇൻഡസ്ട്രി പാർട്നർഷിപ്പ് തുടങ്ങിയവയ്ക്കു പുറമേ സ്കിൽ െഡവലപ്മെന്റ് സെന്ററുകളിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് അമൽജ്യോതി-ബോഷ് ട്രെയിനിംഗ് സെന്റർ. വോൾവോ-ഐഷർ, ഫിൻലൻഡ് കേന്ദ്രമായ വെൽഡിംഗ് മേജർ കെംപി, നെസ്റ്റ്, ജെകെ ടയേഴ്സ്, റോയൽ എൻഫീൽഡ് തുടങ്ങിയ കന്പനികളുടെ പരിശീലനകേന്ദ്രങ്ങൾ അമൽജ്യോതിയെ പ്രമുഖ വ്യവസായങ്ങളുമായി ബന്ധിപ്പിക്കുന്നു.
സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് എന്ന നിലയിൽ രാജ്യാന്തര അംഗീകാരങ്ങൾ നേടിയ അവസാന വർഷ മെക്കാനിക്കൽഎൻജിനിയറിംഗ് വിദ്യാർഥി ഹേമന്ത് ജോസഫിനെ ചടങ്ങിൽ ആദരിക്കും. സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വികസന പരിപാടികളോടു യോജിച്ചുള്ള സ്റ്റാർട്ടപ്സ് വാലിയിലെ ആറു കന്പനികൾ 2016-17ലെ പ്രവർത്തന മികവിനു കേരള സ്റ്റാർട്ടപ് മിഷന്റെ അവാർഡ് നേടി.
പതിനാറര ലക്ഷം ചതുരശ്രഅടി വിസ്തൃതിയിൽ ഒന്പത് ബിടെക് ബ്രാഞ്ചുകൾ, എട്ട് എംടെക് കോഴ്സുകൾ, മൂന്ന് എംസിഎ സ്ട്രീമുകളിലായി 3200 വിദ്യാർഥികൾ പഠിക്കുന്ന അമൽജ്യോതിയാണു സംസ്ഥാനത്തെ 160ലേറെ എൻജിനിയറിംഗ് കോളജുകളിൽ ആദ്യമായി "നാക്’ എ-ഗ്രേഡ് നേടിയത്. 2500 വിദ്യാർഥികളാണു കാന്പസ് ഹോസ്റ്റലുകളിൽ താമസിച്ചു പഠനം നടത്തുന്നത്. മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ്. വി. ളാകപ്പറന്പിൽ, ഷെവ. വി.സി. സെബാസ്റ്റ്യൻ, സ്റ്റാർട്ടപ്സ് വാലി സിഇഒ പ്രഫ. ഷെറിൻ സാം ജോസ്, പിആർഒ തോമസ് പോൾ കരിപ്പാപ്പറന്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.