തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പട്ടയമേളകളില്‍ രണ്ടാമത്തേത് ഇടുക്കി കട്ടപ്പന സെന്റ് ജോര്‍ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.
റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷതവഹിക്കും. വൈദ്യുതിമന്ത്രി എം.എം. മണി, വനം മന്ത്രി അഡ്വ.കെ. രാജു, ജോയ്സ് ജോര്‍ജ് എംപി, ജില്ലയിലെ എംഎല്‍എ മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 5,490 പേര്‍ക്കാണു പട്ടയം നല്‍കുന്നത്. മുരിക്കാശേരിയില്‍ 516, കട്ടപ്പനയില്‍ 1277, നെടുങ്കണ്ടത്ത് 1610, കരിമണ്ണൂരില്‍ 145, രാജകുമാരിയില്‍ 158, ഇടുക്കിയില്‍ 650, പീരുമേട്ടില്‍ 1039, തൊടുപുഴയില്‍ 48, സ്വപ്നഗ്രാമത്തില്‍ 19, ദേവികുളത്ത് എട്ട്, ദേവികുളം (എച്ച്ആര്‍ഡി) 20 എന്നീ പ്രകാ രമാണ് പട്ടയങ്ങൾ വിതരണം ചെയ്യുക.
1977നു മുമ്പു വരെയുള്ള ആയിരം കുടിയേറ്റ കര്‍ഷകര്‍ക്കും ഇതോടെ പട്ടയം ലഭ്യമാകും. 2010 വരെയുള്ള അപേക്ഷകളില്‍നിന്ന് അര്‍ഹരായവരുടെ മുന്‍ഗണനാ ക്രമത്തിലാണു ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ആദ്യ പട്ടയമേള 13ന് കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് നടന്നിരുന്നു. 2,247 പട്ടയമാണ് അവിടെ വിതരണം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.