ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടു പോകും : പിണറായി വിജയൻ
ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടു പോകും : പിണറായി വിജയൻ
Sunday, May 21, 2017 1:12 PM IST
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ വികസന പദ്ധതികൾ വലിയ ജനപിന്തുണ നേടുന്നതിലുള്ള വെപ്രാളമാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരേ കൊണ്ടുവന്ന ബാലിശവും യുക്തിരഹിതവുമായ കുറ്റപത്രത്തിൽ തെളിയുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരിക്കലും നടപ്പാക്കാനാകില്ലെന്നു കരുതിയ ദേശീയ പാത 45 മീറ്ററായി വികസിപ്പിക്കുന്ന നടപടിയുമായി വേഗത്തിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗെയ്ൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ പുനരുജ്ജീവിപ്പിച്ചു. അടുത്ത വർഷം പദ്ധതി പൂർത്തിയാകും. കൂടംകുളത്തുനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന ലൈനിന്‍റെ നിർമാണം പുനരാരംഭിക്കുകയും നല്ല പുരോഗതി കൈവരിക്കുകയും ചെയ്തു. കേരളത്തിന്‍റെ റെയിൽവേ വികസനത്തിനു കേന്ദ്രവുമായി യോജിച്ചു പ്രത്യേക കമ്പനിയുണ്ടാക്കി.

6,500 കോടി രൂപയുടെ തീരദേശ ഹൈവേ മുന്നോട്ടുപോകുന്നു. 3,500 കോടി രൂപയുടെ മലയോര ഹൈവേക്ക് നടപടി തുടങ്ങി. സമ്പൂർണ വൈദ്യുതീകരണത്തിലൂടെ കേരളം രാജ്യത്തിന് മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി സ്കൂൾ തുറക്കും മുമ്പു പാഠപുസ്തകങ്ങൾ ലഭ്യമാക്കി. ഭൂരഹിതർക്കും കുടിയേറ്റ കർഷകർക്കും പട്ടയം നൽകുമെന്ന വാഗ്ദാനം സർക്കാർ നടപ്പാക്കി വരുന്നു.


900 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി സർക്കാർ നടപ്പാക്കുകയാണ്. രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് കെ. വി. തോമസ് ഭക്ഷ്യമന്ത്രിയായിരിക്കുമ്പോൾ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാനിയമത്തിന്‍റെ ഫലമായിട്ടാണു കേരളത്തിന് അർഹമായ അരി വിഹിതം കിട്ടാത്തത്. നിയമം നടപ്പായപ്പോൾ കേരളത്തിനു രണ്ടുലക്ഷം ടണ്‍ അരിയുടെ കുറവ് വന്നു. യുഡിഎഫ് ഭരിച്ച അഞ്ചുവർഷവും റേഷൻ കാർഡ് പുതുക്കാൻ കഴിഞ്ഞില്ല. അവരുടെ കാലത്തു തയാറാക്കിയ റേഷൻ കാർഡിൽ തെറ്റുകളായിരുന്നു കൂടുതൽ. തെറ്റു തിരുത്തി റേഷൻ കാർഡ് വിതരണം ആരംഭിച്ചിട്ടുണ്ട് എന്നതുപോലും പ്രതിപക്ഷ നേതാവ് മനസിലാക്കിയിട്ടില്ല.

അഴിമതിയെക്കുറിച്ച് ഒന്നും പറയാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല എന്നത് സഹതാപമർഹിക്കുന്നു. മുൻ മന്ത്രിയുടെ സഹോദരൻ ദേവസ്വം ബോർഡിൽ ഗുരുതരമായ അഴിമതി കാണിച്ചപ്പോൾ മാറ്റിനിർത്താൻ സ്വന്തം പാർട്ടിക്കാരനായ ബോർഡ് ചെയർമാൻ നിർബന്ധിക്കപ്പെട്ട സാഹചര്യത്തിലെങ്കിലും അഴിമതിയെക്കുറിച്ച് അദ്ദേഹം പറയേണ്ടതായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.