73 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു
73 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു
Sunday, May 21, 2017 1:12 PM IST
തിരുവനന്തപുരം: കാലവർഷം എത്തും മുമ്പേ പനിക്കിടക്കയിലായ കേരളത്തിൽ ഡെങ്കിപ്പനിക്കു ശമനമില്ല. സംസ്ഥാനത്ത് ഇന്നലെ 73 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എച്ച് 1 എൻ 1 പനി ബാധിതരുടെ എണ്ണവും പെരുകുകയാണ്. ഇതോടൊപ്പം എലിപ്പനിയും ഡിഫ്തീരിയയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലപ്പുറത്ത് ഡിഫ്തീരിയ പടർന്നുപിടിക്കുന്നതായാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ഇതുവരെ 520 ഓളം പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ഇതിൽ 42 പേർ മരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലായിരുന്നു പകർച്ചപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്തിരുന്നത്. ഇതിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. മറ്റു ജില്ലകളിലേക്കും അനിയന്ത്രിതമായി പനി പടരാൻ തുടങ്ങിയിരിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിവിധ തരം പനികൾ പടർന്നു പിടിക്കുന്നതിനിടയിൽ എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണവും ദിനംപ്രതി സംസ്ഥാനത്തു കൂടിവരികയാണ്.


പനിമൂലം തുടർന്ന് ഇന്നലെ വൈകുന്നേരം വരെ സംസ്ഥാനത്ത് നാലു മരണം കൂടി സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ എച്ച് 1 എൻ 1 ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ജില്ലയിലെ രണ്ടു മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ സംശയിക്കുന്നത്. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരങ്ങൾ എന്നാൽ, സ്വകാര്യ ആശുപത്രിയിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ മരണസംഖ്യയും രോഗബാധിതതരുടെ എണ്ണവും ഉയരാനാണ് സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.