വിഴിഞ്ഞം കരാറിൽ പാളിച്ച സംഭവിച്ചെന്നു സിഎജി
വിഴിഞ്ഞം കരാറിൽ പാളിച്ച  സംഭവിച്ചെന്നു സിഎജി
Tuesday, May 23, 2017 12:35 PM IST
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ നിർമാണച്ചെലവു കണക്കാക്കിയതിൽ പാളിച്ച വന്നതായി കൺട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട്.

തമിഴ്നാട്ടിലെ കുളച്ചലിൽ വികസിപ്പിക്കാൻ ഉദേശിച്ചിട്ടുള്ള 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖത്തിന്‍റെ കണക്കാക്കപ്പെട്ട മൊത്തം പദ്ധതിച്ചെലവ് 3693.48 കോടിയായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വിഴിഞ്ഞം തുറമുഖത്തിനു നിർമാണച്ചെലവു കൂടുതലാണെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

എഇകോം തയാറാക്കിയ റിപ്പോർട്ട് പ്രകാരം തുറമുഖ നിർമാണത്തിനു പ്രതീക്ഷിക്കുന്ന ചെലവ് 4,089 കോടി രൂപയാണ്. പുലിമുട്ട്, മത്സ്യബന്ധനത്തുറമുഖം എന്നിവയുടെ നിർമാണത്തിന് 1,463 കോടിയും അടിസ്ഥാന സൗകര്യവികസനങ്ങൾക്കു വേണ്ടി 1973 കോടിയും ഉൾപ്പെടെ 7,525 കോടിയാണു പദ്ധതിയുടെ മൊത്തം ചെലവ്. പദ്ധതിയിൽനിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന നേട്ടം ആനുപാതികമല്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

തുറമുഖത്തിന്‍റെ ശേഷി ഭാവിയിൽ വർധിപ്പിക്കുന്നതുൾപ്പെടെ അദാനി ഗ്രൂപ്പ് 14,651 കോടി ചെലവിടുമ്പോൾ ആദായമായി ലഭിക്കുന്നത് 58,604 കോടി രൂപയാണ്. 40 കൊല്ലത്തെ കണ്‍സഷൻ കാലാവധിയിൽ സർക്കാരിനു ലഭിക്കുക ആകെ 13,947 കോടിയായിരിക്കും. ഉപകരണച്ചെലവ് തയാറാക്കിയതിലും പാളിച്ചയുണ്ടായി. 2013 ൽ തയാറാക്കിയ റിപ്പോർട്ട് പ്രകാരം 631.87 കോടിയുടെ ഉപകരണത്തിന്‍റെ വില 2014-ൽ റിപ്പോർട്ട് പുതുക്കിയപ്പോൾ 934.61 കോടിയായി വർധിപ്പിച്ചു. എന്നാൽ, വർധന സംബന്ധിച്ച് ഒരു കാരണവും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല. ഇതിലൂടെ കരാറെടുത്ത അദാനി ഗ്രൂപ്പിന് 52.43 കോടിയുടെ അധികലാഭം നേടാനായി.


റെയിൽ മൗണ്ടഡ് ക്വായ് ക്രെയിനിന്‍റെ വില തെറ്റായി നിർണയിച്ചതു മൂലം 304.80 കോടിയുടെ അധികച്ചെലവുണ്ടായി. ബ്രേക്ക് വാട്ടർ നിർമാണത്തിനായി ഉപയോഗിച്ച പാറകളുടെ വില കണക്കാക്കിയതിലൂടെ 62.37 കോടി അധികമായി ചെലവായി. കണ്‍സഷൻ കരാർ കാലാവധി സാധാരണ 30 വർഷമായിട്ടാണു മിക്ക കരാറുകളിലും നിശ്ചയിക്കുക.

എന്നാൽ, ഇവിടെ കാലാവധി 40 വർഷമാക്കിയതിലൂടെ അദാനി ഗ്രൂപ്പിന് 29,217 കോടിയുടെ അധികവരുമാനമുണ്ടാകും. നീട്ടി നൽകാവുന്ന കാലാവധി 10 വർഷമായി നിജപ്പെടുത്താമായിരുന്നെങ്കിലും തുറമുഖത്തിന്‍റെ ശേഷി 30 ലക്ഷം ടിഇയു ആയി കരാറുകാരൻ വർധിപ്പിച്ചാൽ നീട്ടാവുന്ന കാലാവധി കരാറിൽ 20 വർഷമാക്കി. ഇതിലൂടെ സർക്കാറിന് ലഭിക്കേണ്ട 61,095 കോടി അദാനിഗ്രൂപ്പിനു ചെന്നു ചേരും. ഓഹരി സഹായം വർധിപ്പിച്ചതിലൂടെ 123.71 കോടിയുടെ പലിശ നഷ്ടമുണ്ടായി.

സർക്കാർ ചെലവിൽ നിർമിക്കുന്ന പദ്ധതികളിൽ യൂസർ ഫീസ് ചുമത്തുന്നതു സംബന്ധിച്ച ആശയക്കുഴപ്പവും നിലനിൽക്കുകയാണ്. സംസ്ഥാനസർക്കാർ ചെലവിൽ നിർമിക്കുന്ന മത്സ്യബന്ധന തുറമുഖത്തിൽനിന്നു യൂസർ ഫീസ് ചുമത്താനുള്ള അനർഹമായ അവകാശം അദാനിക്ക് ലഭിച്ചതായും കരാർ കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.