യുവതിയുടേയും മകളുടേയും മരണം: രണ്ടാം ഭർത്താവ് അറസ്റ്റിൽ
യുവതിയുടേയും മകളുടേയും മരണം:  രണ്ടാം ഭർത്താവ് അറസ്റ്റിൽ
Thursday, May 25, 2017 12:03 PM IST
കോഴിക്കോട്: യുവതിയെ വീട്ടിലും ഇവരുടെ ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ കനാലിലും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാം ഭർത്താവിനെ കോഴിക്കോട് സിറ്റി പോലീസ് അറസ്റ്റുചെയ്തു. വടകര മടപ്പള്ളി സ്വദേശി അബ്ദുൾ ബഷീറാണ് (46) പിടിയിലായത്.

കുന്നമംഗലം കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയും (34), ഇവരുടെ ഒന്നരവയസുള്ള മകള്‍ ഖദീജത്തുല്‍ മിസ്‌റിയയുമാണ് മരിച്ചത്. പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കോഴിക്കോട് അരയിടത്തുപാലത്തിനടുത്ത് കനോലി കനാലില്‍നിന്ന് ഇന്നലെ രാവിലെ കണ്ടെടുത്തു. മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഷാഹിദയുടെ മൃതദേഹം വൈകുന്നേരത്തോടെയാണു നാട്ടുകാര്‍ കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു കരുതിയത്. എന്നാല്‍ രണ്ടാം ഭര്‍ത്താവ് അബ്ദുൾ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ ദുരൂഹത വര്‍ധിച്ചു. ബഷീറിനെ കാണാതായതോടെ ഇയാൾക്കു പങ്കുണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നു സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ജയനാഥിന്‍റെ നിര്‍ദേശ പ്രകാരം നോർത്ത് അസി.കമ്മീഷണർ ഇ.പി.പൃഥ്വിരാജ് , ചേവായൂര്‍ സി.ഐ. കെ.കെ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ആറു സ്‌ക്വാഡുകള്‍ രൂപീകരിച്ചു അന്വേഷണം നടത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ പാലക്കാട് കല്ലടിക്കോടു നിന്നാണ് ബഷീര്‍ പിടിയിലായത്.


ഇന്നലെ രാവിലെ ഏഴോടെ പ്രതിയെ അരയിടത്തുപാലത്ത് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയാണു മകളുടെ മൃതദേഹം കണ്ടെത്തിയത്. ബിജുവിന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അംഗപരിമിതനാണ് ബഷീർ. ആദ്യവിവാഹം വേര്‍പെടുത്തിയ ഷാഹിദ ആലുംതോട്ടത്തില്‍ വീടു വച്ചു താമസിക്കുകയായിരുന്നു. ഷാഹിദയിലുള്ള സംശയമാണ് ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. കാലിനു സ്വാധീനക്കുറവുള്ള ബഷീറിന് വേറെ ഭാര്യയും കുട്ടികളുമുണ്ട്. ആദ്യ ഭാര്യയിലെ കുട്ടികളുടെ വിവാഹം കഴിഞ്ഞതാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ചു ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കുന്നമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.