റബർ ബോർഡ് സേവനങ്ങളിൽ വീഴ്ച വരുത്തില്ല
റബർ ബോർഡ് സേവനങ്ങളിൽ  വീഴ്ച വരുത്തില്ല
Thursday, May 25, 2017 12:32 PM IST
കോട്ടയം: റബർ ആവർത്തന കൃഷി സബ്സിഡി തുടരുന്ന കാര്യത്തിൽ റബർ ബോർഡിന് അവ്യക്തത. ഇന്നലെ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. അജിത്കുമാർ റബർ ഉത്പാദക സംഘങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും നിലപാട് വ്യക്തമാക്കാൻ ബോർഡിനു കഴിഞ്ഞില്ല. 2015 ഡിസംബർ മുതൽ ആവർത്തന കൃഷി സബ്സിഡിക്ക് അപേക്ഷകൾ സ്വീകരിക്കുന്നില്ല. തൈ നട്ടു ടാപ്പിംഗ് കാലം എത്തുന്നതുവരെ ആറു വർഷത്തേക്ക് ഹെക്ടറിന് 25,000 രൂപ വീതമാണു പ്രഖ്യാപിത സബ്സിഡി.

റബർ ബോർഡിന്‍റെ ഏതാനും മേഖല ഓഫീസുകൾ പൂട്ടുന്ന സാഹചര്യത്തിലാണ് ഇന്നലെ റബർ ഉത്പാദക സംഘങ്ങളുടെ പ്രതിനിധികളുടെ യോഗം ചേർന്നത്. ബോർഡിന്‍റെ നിലപാടുകൾ അജിത് കുമാർ വിവരിച്ചു.

കർഷകർക്ക് ഉപയോഗപ്രദമായ ഓണ്‍ലൈൻ ആപ്ലിക്കേഷൻസ്, കർഷകരുടെ സംശയങ്ങൾക്കും കൃഷിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്കുമായി കോൾ സെന്‍ററുകൾ, സാങ്കേതിക സഹായം തുടങ്ങിയവ ആരംഭിക്കുമെന്നും ഡയറക്ടർ വിവരിച്ചു. റബർബോർഡ് കേന്ദ്ര ഓഫീസ് കോട്ടയത്ത് നിന്ന് മാറ്റുന്നു എന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്. ഇത് സംബന്ധമായ ഒരു ആലോചനയും റബർബോർഡിന്‍റെയോ കേന്ദ്രസർക്കാരിന്‍റെയോ പരിഗണനയിലില്ല. ഫീൽഡ് ഓഫീസുകളൊന്നും പൂട്ടുകയില്ലെന്നും പകരം അവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. ഫീൽഡ് ഓഫീസുകളുടെ വാടക ചിലയിടങ്ങളിൽ റബർ ഉത്പാദക സംഘങ്ങൾ വഹിക്കുന്നത് ഇനിമുതൽ ബോർഡ് നൽകുന്നതാണെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. റബർബോർഡിന്‍റെ ചില റീജണൽ ഓഫീസുകൾ മറ്റു ചില റീജണൽ ഓഫീസുകളുമായി യോജിച്ചു പ്രവർത്തിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ, ഇത് കർഷകരെ ഒരുതരത്തിലും ബാധിക്കുന്നതല്ല. കേരളത്തിൽ 26 റീജണൽ ഓഫീസുകളാണ് ഉണ്ടായിരുന്നത്. പഴയ കാലത്ത് കംപ്യൂട്ടർവത്കരണം ഇല്ലാതിരുന്നപ്പോൾ കർഷകർക്കായുള്ള സാന്പത്തികസഹായങ്ങളെല്ലാം ചെക്ക് മുഖേന റീജണൽ ഓഫീസുകൾ വഴിയാണ് നൽകിയിരുന്നത്. എന്നാൽ, ഇന്ന് എല്ലാവിധ സാന്പത്തിക സഹായങ്ങളും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറായാണ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് റീജണൽ ഓഫീസുകൾ കുറയ്ക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്. ഭരണപരമായ കാര്യങ്ങൾക്ക് മാത്രമാണ് ഓഫീസുകളുടെ മാറ്റംകൊണ്ട് വ്യത്യാസം ഉണ്ടാകുക. കർഷകർ നേരിട്ടു ബന്ധപ്പെടേണ്ട ഫീൽഡ് സ്റ്റേഷനുകൾക്കൊന്നും മാറ്റമുണ്ടാകുന്നതല്ല. മാറ്റമുണ്ടാകുന്ന സ്ഥലത്തെല്ലാം പുതുതായി ഡെവലപ്പ്മെന്‍റ് ഓഫീസുകൾ പ്രവർത്തനമാരംഭിക്കുന്നതാണ്.


മേഖലാ ഓഫീസുകളുടെ ലയനം കേരള സർക്കാർ നടപ്പാക്കുന്ന റബർ ഉത്തേജകപാക്കേജിനെ ഒരു തരത്തിലും ബാധിക്കുകയില്ല. ആനുകൂല്യം ലഭിക്കാനായി ബിൽ അപ് ലോഡ് ചെയ്യുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് അതത് സ്ഥലത്തെ ഫീൽഡ് സ്റ്റേഷനുകളുമായോ പുതുതായി പ്രവർത്തനമാരംഭിക്കുന്ന ഡെവലപ്മെന്‍റ് ഓഫീസുകളുമായോ ബന്ധപ്പെട്ടാൽ മതിയാകും. ആവശ്യമെങ്കിൽ അധികം ജീവനക്കാരെ ഇതിനായി നിയോഗിക്കും. മൊബൈൽ സ്ക്വാഡുകളുടെ സേവനവും ഇതിനായി ബോർഡ് ലഭ്യമാക്കുമെന്നും അജിത്കുമാർ പറഞ്ഞു.

അതേസമയം, റബർ കാർഷകരുടെ ഭാവിതന്നെ അനിശ്ചിതത്തിലാണെന്നും കൃഷി ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ ഉടലെടുത്തിരിക്കുന്നതെന്നും വിവിധ ആർപിഎസ് പ്രതിനിധികൾ പറഞ്ഞു. സബ്സിഡിയുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്ന് സംഘടനാ ഭാരവാഹികൾ ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
ആവർത്തന കൃഷിക്കായി തുടർന്നും അപേക്ഷകൾ സ്വീകരിക്കുമെങ്കിലും സബ്സിഡി നൽകാനാകുമോ എന്നതിൽ ഉറപ്പില്ല. സബ്സിഡി കാര്യങ്ങൾ ചർച്ച ചെയ്യാൻ ജൂണ്‍ എട്ടിനു വീണ്ടും യോഗം ചേരും. ഫീൽഡ് ഓഫീസുകൾ ശക്തിപ്പെടുത്തണമെന്നും പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്നും ഫീൽഡ് ഓഫീസ് സംവിധാനങ്ങൾ മികച്ചതാക്കണമെന്നും പ്രതിനിധികൾ അറിയിച്ചു. റബർ ബോർഡിന്‍റെ ഫീൽഡ് ഓഫീസുകളൊന്നും നിർത്തലാക്കില്ല. റീജിയണൽ ഓഫീസുകളിലെ അധികമുള്ള ജീവനക്കാരെ ഫീൽഡ് ഓഫീസുകളിലേക്കു മാറ്റി കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കും. സംസ്ഥാന സർക്കാരിന്‍റെ റബർ ഉത്തേജ പാക്കേജ് അടക്കമുള്ള കാര്യങ്ങൾക്ക് കർഷകർക്കു ഫീൽഡ് ഓഫീസുകളിൽ എത്തിയാൽ മതിയാകും. എന്നാൽ, മേഖലാ ഓഫീസുകൾ പൂട്ടുന്ന കാര്യത്തിൽ ബോർഡ് മുന്നോട്ടു പോകുമെന്നാണു സൂചന.

നാഷണൽ ഫെഡറേഷൻ ഫോർ റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് പ്രസിഡന്‍റ് സുരേഷ് കോശി, മുൻ റബർ ബോർഡ് അംഗങ്ങളായ പി.ആർ. മുരളീധരൻ, സിബി മോനിപ്പള്ളി, ബാബു ജോസഫ് തുടങ്ങി 30 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഒരു ഹെക്ടർ റീ പ്ലാന്‍റ് ചെയ്യുന്നതിൽ അഞ്ച് ലക്ഷം പലിശ രഹിതമായി അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. റബർ ഡാം, റോഡുകൾ തുടങ്ങി കൂടുതൽ ഉത്പനങ്ങൾ റബർ പ്രയോജനപ്പെടുത്തി നിർമിച്ച് റബറിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും നിർദേശമുയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.