കഴക്കൂട്ടത്ത് 10 ലക്ഷം രൂപയുടെ എടിഎം കവർച്ച
കഴക്കൂട്ടത്ത്  10 ലക്ഷം രൂപയുടെ  എടിഎം കവർച്ച
Friday, May 26, 2017 12:14 PM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് എടിഎം കൗണ്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ചു വെട്ടിപ്പൊളിച്ചു പത്തു ലക്ഷത്തിലധികം രൂപ കവർന്നു. കാര്യവട്ടം- കഴക്കൂട്ടം ദേശീപാതയ്ക്കരുകിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അമ്പലത്തിൻകര എടിഎം കൗണ്ടറിലാണു വൻകവർച്ച നടന്നത്.

ഇന്നലെ വൈകുന്നേരം ആറോടെ എടിഎമ്മിൽ പണം നിറയ്ക്കാൻ വന്ന സ്വാകാര്യ ഏജൻസി ജീവനക്കാരാണു സംഭവം ആദ്യം കാണുന്നത്. ഇവർ കഴക്കൂട്ടം പോലീസിനെ വിവരമറിയിച്ചു. പണം നിറയ്ക്കുന്ന ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ചു പൂർണമായി മുറിച്ചുമാറ്റിയാണ് മെഷീനിലുണ്ടായിരുന്ന പണം മുഴുവനും കവർന്നത്. ഇന്നലെ പുലർച്ചെ ഒന്നേകാൽ വരെ എടിഎമ്മിൽ ഇടപാട് നടന്നിട്ടുണ്ട്. എടിഎം ടെക്നീഷ്യമാരെത്തി പരിശോധിച്ചപ്പോഴാണ് 10,18,500 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അഞ്ചു ലക്ഷം രൂപ നിറയ്ക്കുന്ന സമയത്ത് ഒൻപതുലക്ഷം രൂപ മെഷീനിൽ ബാക്കി ഉണ്ടായിരുന്നു. ഇതിൽ മോഷണം പോയ തുക ഒഴിച്ച്ബാക്കി ഇടപാടുകാർ പിൻവലിച്ചു. പുലർച്ചെ രണ്ടോടെ കഴക്കൂട്ടം പോലീസ് എടിഎമ്മിനെ സമീപത്തെ ബീറ്റ് പോസ്റ്റിൽ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷമാകാം മോഷണം നടന്നിട്ടുള്ളതെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം.


സമീപത്തെ വീടിനോടു ചേർന്നാണു കൗണ്ടർ പ്രവർത്തിച്ചിരുന്നത്. ദേശീയപാതയായതിനാൽ വാഹനങ്ങളുടെ ശബ്ദം കാരണം കവർച്ചാസമയത്തു കൗണ്ടറിലെ ശബ്ദം ആരും കേൾക്കാനിടയില്ലെന്നു പറയുന്നു.

കഴക്കൂട്ടം പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർ എ. പ്രമോദ്കുമാർ, സിഐ എസ്.അജയകുമാർ, എസ്ഐ ദിപിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധർ എത്തി കൂടുതൽ പരിശോധന നടത്തും. കൗണ്ടറിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.