നേതാക്കൾക്ക് ആഡംബരം വേണ്ടെന്ന് ആന്‍റണി
നേതാക്കൾക്ക് ആഡംബരം വേണ്ടെന്ന് ആന്‍റണി
Sunday, May 28, 2017 1:09 PM IST
കണ്ണൂർ: കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ജീവിക്കണമെന്നും ബിസിനസുകാരെപ്പോലെയും കോർപറേറ്റുകളെപ്പോലെയും ആഡംബരജീവിതം നയിക്കാൻ പാടില്ലെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്‍റണി.

നാട്ടിൽ ബഹുഭൂരിപക്ഷവും പാവങ്ങളും പട്ടിണിക്കാരുമാണ്. ഇവരുടെ ബുദ്ധിമുട്ടുകൾ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മനസിലാക്കണം. ലാളിത്യമായിരിക്കണം കോൺഗ്രസുകാരന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കെ.പി. നൂറുദ്ദീൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സ്ഥാനങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടി അച്ചടക്കത്തെക്കുറിച്ചും പാർട്ടിയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന നേതാക്കന്മാർ സ്ഥാനം നഷ്ടപ്പെടുമ്പോൾ ഇക്കാര്യങ്ങൾ വിസ്മരിക്കുകയും വിമതരാകുകയും നേതൃത്വത്തിനെതിരേ ആരോപണം ഉന്നയിക്കുകയും ചെയ്യുകയാണ്. ഇത് അവസാനിപ്പിക്കണം. ഇവിടെയാണ് കെ.പി. നൂറുദ്ദീന്‍റെ വില മനസിലാകുന്നത്. സ്ഥാനം കിട്ടുമ്പോഴും നഷ്ടപ്പെടുമ്പോഴും കലർപ്പില്ലാതെ പാർട്ടിയോട് കൂറുണ്ടാകണം. കോൺഗ്രസ് നേതാക്കൾ പാർട്ടിക്കു ചീത്തപ്പേരുണ്ടാക്കാൻ പാടില്ലെന്നും ആന്‍റണി പറഞ്ഞു.

ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ കെ.സി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.