നടിയെ ആക്രമിച്ച സംഭവം: രഹസ്യമൊഴി എടുക്കാൻ നിർദേശം
നടിയെ ആക്രമിച്ച  സംഭവം: രഹസ്യമൊഴി എടുക്കാൻ നിർദേശം
Tuesday, June 20, 2017 12:30 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയുടെ നിർദേശം. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്കൊപ്പം ജയിൽ മുറിയിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ജിൻസന്‍റെ മൊഴി രേഖപ്പെടുത്താനാണ് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.

മൊഴി രേഖപ്പെടുത്താനായി ആലുവ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൊഴി രേഖപ്പെടുത്തിയശേഷം ഇത് സീൽ ചെയ്ത് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാനാണ് നിർദേശം. ജയിലിനുള്ളിൽ പൾസർ സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിൻസൺ ആണ്. ഇതേത്തുടർന്നാണ് ഇയാളുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്പോഴാണ് പൾസർ സുനി കത്തെഴുതി ജിൻസണിനു കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.