മൂന്നാർ കൈയേറ്റം: മുഖ്യമന്ത്രിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു റവന്യു മന്ത്രി
മൂന്നാർ കൈയേറ്റം: മുഖ്യമന്ത്രിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു റവന്യു മന്ത്രി
Wednesday, June 21, 2017 2:08 PM IST
തിരുവനന്തപുരം: മൂന്നാർ പോലീസ് സ്റ്റേഷനു മുന്നിലെ 22 സെന്‍റ് ഭൂമിയുടെ കൈയേറ്റം ക്രിമിനൽ നടപടിയാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ നൽകിയ സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ടു ചർച്ച നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ പുനഃപരിശോധന വേണമെന്നു റവന്യു മന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിലാണു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഇക്കാര്യം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന സർവകക്ഷി യോഗ തീരുമാനങ്ങൾ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രി എം.എം. മണിയുടെയും എസ്. രാജേന്ദ്രൻ എംഎൽഎയുടെയും നേതൃത്വത്തിലുള്ള സർവകക്ഷി സംഘം നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണു ജൂലൈ ഒന്നിനു മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ ചർച്ചയ്ക്കുവിളിച്ചത്. വ്യാജ രേഖകളുണ്ടാക്കി പൊതുമരാമത്തു വകുപ്പിന്‍റെ അധീനതയിലുള്ള ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണു റവന്യു അധികൃതർ തടഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടറേയും സബ് കളക്ടറേയും വിളിച്ചു ചർച്ച നടത്തുന്നതു സർക്കാരിന്‍റെ സൽപേരിനു കളങ്കമാകുമെന്നും റവന്യു മന്ത്രിയുടെ കത്തിൽ പറയുന്നു. യോഗ തീരുമാനങ്ങൾ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ നേതൃത്വത്തിൽ അട്ടിമറിക്കുന്നെന്നായിരുന്നു സർവകക്ഷി സംഘത്തിന്‍റെ പ്രധാന പരാതി.


ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്‌ട്രീയ പാർട്ടികളുടെയും ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.