മികച്ച കളക്‌ഷൻ നേടി മെട്രോ കുതിക്കുന്നു
മികച്ച കളക്‌ഷൻ നേടി മെട്രോ കുതിക്കുന്നു
Wednesday, June 21, 2017 2:21 PM IST
കൊച്ചി: വിവാദങ്ങൾക്കിടയിലും കൊച്ചി മെട്രോ മികച്ച കളക്‌ഷനുമായി കുതിക്കുന്നു. മൂന്നാം ദിവസമായ ഇന്നലെ വൈകുന്നേരം ആറു വരെയുള്ള കണക്കുകൾ പ്രകാരം 33,480 പേർ മെട്രോയിൽ യാത്ര ചെയ്തു. 10,43,400 രൂപയാണു ടിക്കറ്റ് ഇനത്തിൽ കെഎംആർഎലിനു ലഭിച്ചത്. ആദ്യ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് കളക്ഷൻ താരതമ്യേന കുറവാണെങ്കിലും വരും ദിവസങ്ങളിൽ ഇത് ഇനിയും വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചൊവ്വാഴ്ച ആകെ 18,83,620 രൂപയായിരുന്നു ടിക്കറ്റ് വരുമാനം. 53,500 പേരാണ് ആകെ യാത്ര ചെയ്തത്. ആദ്യദിനമായ തിങ്കളാഴ്ച 85,671 പേർ യാത്രചെയ്യുകയും 28,11,630 രൂപ ലഭിക്കുകയും ചെയ്തു.


സർവീസ് നടത്തുന്നതിനിടെ ചൊവ്വാഴ്ച സന്ധ്യയ്ക്കു മെട്രോ ട്രെയിൻ നിന്നു പോയത് സാധാരണ സംഭവം മാത്രമാണെന്നു കെഎംആർഎൽ അധികൃതർ വിശദീകരിച്ചു. വളരെ കുറച്ചു നേരം മാത്രം ട്രെയിൻ നിർത്തിയിടേണ്ടി വന്ന സംഭവത്തിൽ ആരെയും പഴി ചാരാനില്ലെന്നും സംഭവിച്ചതെന്താണെന്നു വ്യക്തമായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സർവീസ് ആരംഭിച്ച് ആദ്യ ഒരുമാസം ഇത്തരത്തിൽ ചില ആശയക്കുഴപ്പങ്ങളും സാങ്കേതിക തകരാറുകളും ഉണ്ടാകുന്നത് പതിവാണ്. ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.