കോട്ടയം: കോട്ടയം കോക്കനട്ട് പ്രൊഡ്യൂസർ കന്പനി മായം കലരാത്ത വെളിച്ചെണ്ണയുമായി വിപണിയിലേക്ക്. കോട്ടയം കോക്കനട്ട് ഓയിൽ എന്നപേരിൽ വിപണയിലെത്തിക്കുന്ന വെളിച്ചെണ്ണ നിർമാണ യൂണിറ്റ് കോട്ടയം കടനാട് കൊടുന്പിടിയിലെ ഫാക്്ടറിയിലാണ് ഉൽപാദിപ്പിക്കുന്നത്. കോട്ടയം കോക്കനട്ട് ഓയിൽ മില്ലിന്റെയും കൊപ്ര ഡ്രയറുകളുടെയും ഉദ്ഘാടനം 26നു നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു കൊടുംപിടി വിസിബ് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ കോക്കനട്ട് ഓയിൽ മില്ലിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാറും കൊപ്ര ഡ്രയറിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപിയും നിർവഹിക്കും.
കോക്കനട്ട് ഓയിൽ വിപണന ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. ഓഹരി സർട്ടിഫിക്കറ്റ് വിതരണം റബ്കോ ഡയറക്ടർ വി.എൻ. വാസവൻ നിർവഹിക്കും. കെ.എം. മാണി എംഎൽഎ അധ്യക്ഷതവഹിക്കും. കോട്ടയം കോക്കനട്ട് പ്രൊഡ്യൂസർ കന്പനി ചെയർമാൻ പി.സി. മാത്യു, സിഡിബി ഡോ. ഷക്കീൽ അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നാളികേര വികസന ബോർഡ് അസിസ്റ്റന്റ് ഡയറക് ടർ കെ.എസ്. സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, കേരള കോണ്ഗ്രസ് - എം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, നാളികേര വികസന ബോർഡംഗം പി.ആർ. മുരളീധരൻ, റബർ ബോർഡംഗം കെ.എം. സന്തോഷ് കുമാർ, ഫിലിപ്പ് കുഴികുളം, സരഡിൻഡു ദാസ്, സുമ ഫിലിപ്പ്, കെ.ബി. ദിവ്യ, ജി. രാജീവ്, സണ്ണി മുണ്ടനാട്ട്, ജോർജ് നടയത്ത്, പെണ്ണമ്മ ജോസഫ്, ജിജി തന്പി, ജെയ്സണ് പുത്തൻകണ്ടം, മത്തച്ചൻ ഉറുന്പുകാട്ട്, വി.ജി. വിജയകുമാർ, സണ്ണി ഡേവിഡ്, റോയി ഏലിപ്പുലിക്കാട്ട്, ബേബി സെബാസ്റ്റ്യൻ ഉറുന്പുകാട്ട്, കെ.സി. തങ്കച്ചൻ, എം.സി. അലക്സാണ്ടർ, ഡൊമിനിക് തോമസ് ഏലിപ്പുലിക്കാട്ട്, ജോയി കോലത്ത് എന്നിവർ പ്രസംഗിക്കും. 6000ൽപ്പരം കർഷകരിൽനിന്നു സമാഹരിച്ച 125 ലക്ഷം രൂപയുടെ ഓഹരി മൂലധനമാണു കോട്ടയം കോക്കനട്ട് പ്രൊഡ്യൂസർ കന്പനിക്കുള്ളത്. കന്പനിയുടെ ആഭിമുഖ്യത്തിൽ 30ൽപ്പരം ഒൗട്ട് ലെറ്റുകൾ ജില്ലയിൽ പ്രവർത്തിക്കുന്നു.
മായം കലരാത്തതും പ്രകൃതി ദത്തവുമായ ഉത്പന്നങ്ങൾ നിർമിച്ച് ഉപഭോക്താക്കളിൽ എത്തിക്കുകയാണു കന്പനിയുടെ ലക്ഷ്യം. ഉത്പാദനവും സംഭരണവും സംസ്കരണവും വിപണനവും നടത്തുന്നതു കർഷക കൂട്ടായ്മകളാണ്. പത്രസമ്മേളനത്തിൽ ചെയർമാൻ പി.സി. മാത്യു, വൈസ് ചെയർമാൻ ജോയി കോലത്ത്, ഡയറക്ടർമാരായ എൻ. അജിത് മുതിരമല, തോമസ് ഉഴുന്നാലിൽ, ജോസ് ജോസഫ് വെള്ളമൂഴയിൽ, ജോണി അഗസ്റ്റിൻ ഇടക്കര, സിഇഒ ജിൻസ് തോമസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.