യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ്: കേസന്വേഷണം വഴിത്തിരിവിലേക്ക്
യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ്: കേസന്വേഷണം വഴിത്തിരിവിലേക്ക്
Friday, June 23, 2017 1:38 PM IST
ആലുവ: യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. കേസിൽ ഇതുവരെ അറസ്റ്റിലായവരെ കൂടാതെ ചിലർക്കുകൂടി പങ്കാളിത്തം ഉണ്ടെന്നതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണച്ചുമതലയുള്ള എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

കഴിഞ്ഞദിവസം ആലുവ ഗസ്റ്റ് ഹൗസിൽ വച്ചാണു മൊഴി രേഖപ്പെടുത്തിയത്. നേരത്തെ കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണത്തിന്‍റെ സാധ്യത തേടിയാണ് അന്വേഷണസംഘം നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ടു പ്രമുഖ ചലച്ചിത്ര പ്രവർത്തകന്‍റെ മൊഴിയും വരുംദിവസങ്ങളിൽ എടുത്തേക്കും.

പുതിയ സൂചനകൾ പ്രകാരം ചലച്ചിത്ര മേഖലയിലെ പ്രമുഖർവരെ പ്രതിസ്ഥാനത്തെത്താൻ സാധ്യതയുള്ളതിനാൽ ശക്തമായ തെളിവുകൾ ലഭിച്ചശേഷം മാത്രമേ കൂടുതൽ നടപടിയിലേക്കു നീങ്ങൂവെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവമുണ്ടായത്. കേസിൽ സിനിമാരംഗവുമായി ബന്ധമുള്ള പൾസർ സുനിയടക്കമുള്ള പ്രതികളെ പിടികൂടുകയും ഇവർക്കെതിരേയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. നടിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടിയെടുക്കാൻ പ്രധാനപ്രതി സുനി ആസൂത്രണം ചെയ്ത സംഭവമെന്നനിലയിലാണ് കേസന്വേഷണം മുന്നോട്ടുപോയത്. ഇതനുസരിച്ചാണു കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരെ പ്രതിയാക്കി കുറ്റപത്രം നൽകിയത്.

പൾസർ സുനിയും മറ്റു പ്രതികളായ ഡ്രൈവർ മാർട്ടിൻ, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർളി എന്നിവരും കാക്കനാട് ജില്ലാ ജയിലിലാണ്. സംഭവത്തിൽ മറ്റുചിലർക്ക് പങ്കുള്ളതായിട്ടുള്ള സൂചനകൾ അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽതന്നെ പുറത്തുവന്നിരുന്നു. സിനിമാമേഖലയിലെ പല പ്രമുഖരുടെയും പേരുകൾ സംഭവവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളായി ഉയരുകയും ചെയ്തു. ഗൂഢാലോചന സംബന്ധിച്ച സൂചനകൾ തള്ളിക്കളയാതിരുന്ന പോലീസ് ആലുവ, കാക്കനാട് ജയിലുകളിൽ കഴിയുന്ന പ്രതികളെ കർശനമായി നിരീക്ഷിച്ചുവരികയായിരുന്നു.


ഇവർ ജയിലിൽനിന്നു നടത്തിയ ഫോണ്‍വിളികൾ നിരീക്ഷിച്ച പോലീസിനു നിർണായകമായ ചില സൂചനകൾ ലഭിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. പൾസർ സുനി സഹതടവുകാരനായ ജിൻസണ്‍ എന്നയാളോട് നടത്തിയ വെളിപ്പെടുത്തലുകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. അതേസമയം, ജിൻസണിന്‍റെ പുതിയ വെളിപ്പെടുത്തൽ ബ്ലാക്ക്മെയിലിംഗിന്‍റെ ഭാഗമാണോയെന്നും പോലീസ് പരിശോധിക്കും.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമായിരുന്നെന്നും ജയിലിൽ വച്ചു ജിൻസണിനോട് സുനി വെളിപ്പെടുത്തിയെന്നാണു പറയുന്നത്. മജിസ്ട്രേറ്റ് മുൻപാകെ ജിൻസണിന്‍റെ മൊഴികൾ രേഖപ്പെടുത്താൻ കോടതിയുടെ അനുമതി തേടി കാത്തിരിക്കുകയാണ് പോലീസ്. കോടതി ഇത് അനുവദിച്ചിട്ടുണ്ട്. തീയതി പിന്നീട് തീരുമാനിക്കും.

ഈ നടപടികൾ പൂർത്തിയായാൽ പുനരന്വേഷണത്തിന് പോലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടാനാണ് സാധ്യത. ആദ്യ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുമെന്നു പോലീസ് നേരത്തെതന്നെ പറഞ്ഞിരുന്നു. ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹം ഡപ്യൂട്ടേഷനിൽ സ്ഥലംമാറിപ്പോയതിനാൽ ഇപ്പോൾ എഡിജിപി ബി. സന്ധ്യ നേരിട്ടാണ് കേസിന്‍റെ മേൽനോട്ടം വഹിക്കു
ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.