യുഡിഎഫിന്‍റെ മെട്രോയാത്ര; മെട്രോനിയമം ലംഘിച്ചെന്നു കണ്ടെത്തി, നടപടിയുണ്ടാകും
യുഡിഎഫിന്‍റെ മെട്രോയാത്ര; മെട്രോനിയമം ലംഘിച്ചെന്നു കണ്ടെത്തി, നടപടിയുണ്ടാകും
Monday, June 26, 2017 1:50 PM IST
കൊച്ചി: യുഡിഎഫ് നേതാക്കളുടെ ജനകീയ മെട്രോ യാത്രയിൽ മെട്രോ നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന പരാതിയെത്തുടർന്നു കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ) നടത്തിയ ഉന്നതതല അന്വേഷണ റിപ്പോർട്ട് എംഡി ഏലിയാസ് ജോർജിനു കൈമാറി. അന്വേഷണത്തിൽ മെട്രോ നിയമങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഏതൊക്കെ നിയമങ്ങളാണു ലംഘിക്കപ്പെട്ടതെന്നു വ്യക്തമാക്കാൻ അധികൃതർ തയാറായില്ല.

മുദ്രവച്ച കവറിൽ രഹസ്യമായാണു റിപ്പോർട്ട് കൈമാറിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഓരോ മെട്രോ സ്റ്റേഷനുകളിലെയും കണ്‍ട്രോളർമാരിൽനിന്നു തെളിവെടുത്തുമാണു റിപ്പോർട്ട് തയാറാക്കിയത്. മറ്റേതെങ്കിലും മെട്രോകളിൽ സമാനസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടോയെന്നും പരിശോധിച്ചിരുന്നു. കെഎംആർഎൽ പ്രോജക്ട് ഡയറക്ടർ ഏബ്രഹാം ഉമ്മനായിരുന്നു അന്വേഷണച്ചുമതല.


ആഭ്യന്തരപരിശോധനയിൽ നിയമലംഘനം നടന്നതായി കണ്ടെത്തിയ സ്ഥിതിക്ക് ഔദ്യോഗികമായി പോലീസിനെ സമീപിക്കാനാണു കെഎംആർഎൽ നീക്കം. ആലുവ, പാലാരിവട്ടം മെട്രോ സ്റ്റേഷനുകളിലെ കണ്‍ട്രോളർമാരായിരിക്കും പരാതി നൽകുക. ഇന്നുതന്നെ പരാതി സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പോലീസ് അന്വേഷണത്തിലും കുറ്റക്കാരെന്നു തെളിഞ്ഞാൽ മെട്രോ ആക്ട് പ്രകാരമുള്ള ശിക്ഷയായിരിക്കും പ്രതിയാക്കപ്പെടുന്നവർക്കു ലഭിക്കുക. പ്രവർത്തകർ തിക്കിത്തിരക്കി കയറിയതോടെ ആലുവ സ്റ്റേഷനിലെ എസ്കലേറ്ററിന്‍റെ പ്രവർത്തനം നിലച്ചു. തിരക്കുമൂലം വാതിൽ അടയാത്ത സ്ഥിതിയുമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.