മയക്കുമരുന്നു സംഘങ്ങളെ അടിച്ചമർത്തും: മുഖ്യമന്ത്രി
മയക്കുമരുന്നു സംഘങ്ങളെ അടിച്ചമർത്തും: മുഖ്യമന്ത്രി
Monday, June 26, 2017 1:50 PM IST
കണ്ണൂർ: മയക്കുമരുന്ന് സംഘങ്ങളെ അടിച്ചമർത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാരോടു യാതൊ‌രു വിട്ടുവീഴ്ചയുമില്ല. മദ്യത്തിന്‍റെ കാര്യത്തിൽ വർജനമെന്നതാണു സർക്കാർ നയം. അതിന് അതിന്‍റേതായ ശാസ്ത്രീയ കാരണങ്ങളുണ്ട്. എന്നാൽ, മയക്കുമരുന്നിന്‍റെ കാര്യത്തിൽ കർശനമായ വിരുദ്ധ നിലപാടു തന്നെയാണ്. ഡിജെ പാർട്ടികൾ നടക്കുന്ന കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

കുട്ടികളെയാണ് മയക്കുമരുന്നു സംഘങ്ങൾ കാരിയർമാരായും മറ്റും ഉപയോഗപ്പെടുത്തുന്നത്. നാട്ടിൽ പലതരം മാഫിയ എന്നു കേൾക്കാറുണ്ടെങ്കിലും യഥാർഥ മാഫിയ ലഹരി മാഫിയയാണ്. ലഹരി മാഫിയയ്ക്ക് ഒത്താശചെയ്യുന്നതായി ചില ഉദ്യോഗസ്ഥരേക്കുറിച്ചു പരാതി ഉണ്ടാകുന്നുണ്ട്. അവർക്കെതിരേ നടപടി വരും.

വിദ്യാർഥികളെ ലഹരിമാഫിയ ഇരകളാക്കുന്നത് തടയാൻ അധ്യാപകരുടെ കണ്ണ് എപ്പോഴും വിദ്യാർഥികളിലുണ്ടാകണം. കുട്ടികളിൽ സ്വഭാവമാറ്റം കാണുന്നുണ്ടെങ്കിൽ നിരീക്ഷിക്കാനും ഇടപെടാനും കഴിയണം. ശക്തമായ ബോധവത്കരണവും പ്രധാനമാണ്. ഈ ലക്ഷ്യത്തോടെയാണ് വിമുക്തി മിഷൻ ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ, ലൈബ്രറികൾ, മദ്യവർജന സമിതികൾ, വിദ്യാർഥി, യുവജന, മഹിളാ സംഘടനകൾ എന്നിവരെയെല്ലാം ഇതിൽ സഹകരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചടങ്ങിൽ തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയർ ഇ.പി.ലത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തിക്കുവേണ്ടി കവി മധൂസൂദനൻനായർ രചിച്ച് രമേഷ് നാരായണൻ സംഗീതം നൽകി വിജയ് യേശുദാസ് ആലപിച്ച തീം സോംഗ് രമേശ് നാരായണനു സിഡി നൽകി പ്രകാശനം ചെയ്തു. എക്സൈസ് വകുപ്പ് ഒരുക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പവലിയൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.

എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് സ്വാഗതം പറഞ്ഞു. എംപിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, എംഎൽഎമാരായ സി.കൃഷ്ണൻ, സണ്ണി ജോസഫ്, ടി.വി. രാജഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി, ജില്ലാ പോലീസ് മേധാവി ശിവവിക്രം, കോർപറേഷൻ കൗണ്‍സിലർ ലിഷ ദീപക്, മുൻ എംഎൽഎ പി.ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.