ആംഗൻവാടികൾക്കു സമീപം മദ്യശാലയാകാം: ഹൈക്കോടതി
ആംഗൻവാടികൾക്കു സമീപം മദ്യശാലയാകാം: ഹൈക്കോടതി
Tuesday, June 27, 2017 12:14 PM IST
കൊച്ചി: സംസ്ഥാനത്തെ ആംഗൻവാടികൾക്കു സമീപമുള്ള മദ്യശാലകൾക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ലെന്നു ഹൈക്കോടതി. ആംഗൻവാടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്താനാവില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതിയുടെ തീരുമാനം.

കോട്ടയം കുമാരനല്ലൂരിൽ ആംഗൻവാടിക്കു സമീപമുള്ള കള്ളുഷാപ്പിനെതിരേ പ്രദേശവാസിയായ സൂസിയുൾപ്പെടെ മൂന്നു പേർ നൽകിയ ഹർജിയും എറണാകുളം പൊന്നുരുന്നിയിൽ ആംഗൻവാടിക്ക് സമീപമുള്ള വിദേശമദ്യഷാപ്പിനെതിരേ പ്രദേശവാസികൾ നൽകിയ ഹർജിയും തള്ളിയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.

കേരള അബ്കാരി ഷോപ്പ് ലേലച്ചട്ടത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെയോ സെൻട്രൽ ബോർഡ് ഓഫ് എഡ്യൂക്കേഷന്‍റെയോ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയാണ് വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥാപനങ്ങൾക്ക് സർക്കാരിന്‍റെ അംഗീകാരം വേണമെന്നും പറഞ്ഞിട്ടുണ്ട്. ഇതിൽ ആംഗൻവാടി ഉൾപ്പെടില്ല.


കുട്ടികളുടെ മാനസിക-ശാരീരിക വികസനത്തിനു വേണ്ടിയാണു കേന്ദ്രസർക്കാരിന്‍റെ ശിശുക്ഷേമ വികസന പദ്ധതിയിലുൾപ്പെടുത്തി (ഐസിഡിഎസ്) ആംഗൻവാടികൾക്കു രൂപം നൽകിയതെന്നും ഇവയെ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ നിർവചനത്തിൽ ഉൾപ്പെടുത്തണമെന്നും ഹർജിക്കാർ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.