തിരുവനന്തപുരം: സംസ്ഥാനത്തു പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്നലെ പ്രസ്താവിച്ചതിനു പിന്നാലെ എതിരായി ആരോഗ്യവകുപ്പിന്റെതന്നെ കണക്ക്. സർക്കാർ ആശുപത്രികളിൽ മാത്രം ഇന്നലെ 23,633 പേർ പനി പിടിപെട്ടു ചികിത്സ തേടി.
പകർച്ചപ്പനി മൂലം കൊല്ലം പഴയ കോട്ടംകര അഫ്സൽ (13), സുധാദേവി (40), ഡെങ്കി മൂലം കൊല്ലം തെക്കുംഭാഗം അജിത്കുമാർ (36) എന്നിവർ മരിച്ചു. തൃശൂർ പുതുർ വത്സല (60), കൊണ്ടാഴി അമ്പിളി (38), മലപ്പുറം വാഴക്കാട് അപൂർവ (രണ്ട്), പാലക്കാട് കുന്നത്തൂർ കുഞ്ഞു ലക്ഷ്മിയമ്മ (74) എന്നിവരുടെ മരണം ഡെങ്കി മൂലമാണെന്നു സ്ഥിരീകരിച്ചു. മലപ്പുറം മൊറയൂർ ഷഹാബുദീൻ (ഒന്നര) എച്ച്1 എൻ1 മൂലമാണ് മരിച്ചത്.
തിരുവനന്തപുരം-3119, കൊല്ലം-1393, പത്തനംതിട്ട-590, ഇടുക്കി-250, കോട്ടയം-1035, ആലപ്പുഴ-1124, എറണാകുളം-1599, തൃശൂർ-2298, പാലക്കാട്-2272, മലപ്പുറം-3466, കോഴിക്കോട്-2608, വയനാട്-1102, കണ്ണൂർ-2024, കാസർഗോഡ്-753 എന്നിങ്ങനെയാണു ഇന്നലെ പനി ബാധിച്ചു സംസ്ഥാനത്തു ചികിത്സയ്ക്കെത്തിയവരുടെ കണക്ക്.
209 പേർക്ക് ഇന്നലെ ഡെങ്കി സ്ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.