ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ പുനഃസംഘടിപ്പിക്കാൻ നിയമ ഭേദഗതി ഓർഡിനൻസ്
Wednesday, June 28, 2017 11:59 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ആക്ട് (2007) ഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഡോ. രാജൻ ഗുരുക്കൾ കമ്മീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിലാണു ഭേദഗതി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ പുനഃസംഘടിപ്പിക്കും.

ഭേദഗതിയനുസരിച്ച്, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ കീഴിൽ ഇനി ഉപദേശക കൗണ്‍സിലുകൾക്കു പകരം ഉപദേശക ബോഡികൾ വരും. കേന്ദ്ര സർക്കാരിന്‍റെ മാനവവിഭവ വികസന മന്ത്രാലയത്തിനു കീഴിലുള്ള ഉച്ഛതർ ശിക്ഷാ അഭിയാന്‍റെ (റൂസ) മാർഗ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണു ഭേദഗതികൾ നിർദേശിച്ചിട്ടുള്ളത്.


എൽഡിഎഫ് സർക്കാർ 200 7ൽ കൊണ്ടുവന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നിയമം ദേശീയ തലത്തിൽ തന്നെ പ്രശംസിക്കപ്പെട്ടതായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ നിയമം ലംഘിച്ചു മുന്നോട്ടുപോയതാണ് നിയമ ഭേദഗതി അനിവാര്യമാക്കിയതെന്നാണു മന്ത്രിസഭയുടെ വിലയിരുത്തൽ.

മുൻ വൈസ് ചാൻസലറായിരിക്കണം കൗണ്‍സിലിന്‍റെ വൈസ് ചെയർമാൻ എന്നാണു നിയമം അനുശാസിക്കുന്നത്. എന്നാൽ, മുൻ സർക്കാർ ഇത് ലംഘിച്ചു മുൻ അംബാസഡറെ കൗണ്‍സിൽ വൈസ് ചെയർമാനാക്കി. കൗണ്‍സിലിന്‍റെ ഭാഗമായി എക്സിക്യൂട്ടിവ് കൗണ്‍സിൽ രൂപീകരിച്ചതും നിയമപ്രകാരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിക്കു സർക്കാർ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.