സ്ത്രീസുരക്ഷയ്ക്കായി മാഗ്നറ്റിക് ഗൺ
സ്ത്രീസുരക്ഷയ്ക്കായി മാഗ്നറ്റിക് ഗൺ
Wednesday, June 28, 2017 12:11 PM IST
കേളകം(കണ്ണൂർ): സ്ത്രീകൾക്ക് സ്വതന്ത്രമായി ഏതു രാത്രിയിലും ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഇനി ഭയക്കേണ്ട. പ്ലസ് ടു വിദ്യാർഥിയുടെ ബുദ്ധിയിൽ വിരിഞ്ഞ സുരക്ഷാ കവചം തയാർ. കൊട്ടിയൂർ ചുങ്കക്കുന്ന് വെങ്ങലോടി സ്വദേശി അരുൾ (17) ഉണ്ടാക്കിയ ഇലക്ട്രോ മാഗ്‌നെറ്റിക് ഗൺ കൈവശമുണ്ടെങ്കിൽ സ്ത്രീകൾക്ക് തന്‍റേടത്തോടെ നടക്കാം.

കാഴ്ചയിൽ കുട്ടികൾക്കുള്ള ഒരു കളിത്തോക്കാണെന്നേ തോന്നൂ. പക്ഷേ, കാഞ്ചി വലിച്ചാൽ പ്രതിയോഗി ശക്തമായ വൈദ്യുതി ഷോക്കേറ്റ് തെറിച്ചു വീഴും. പെട്ടെന്ന് പ്രയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ബാഗിലോ പേഴ്സിലോ അനായാസം പുറത്തെടുക്കാവുന്ന പാകത്തിൽ വയ്ക്കണം. 20 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോളും ഇതിനൊപ്പമുണ്ട്.

അബദ്ധവശാൽ എതിരാളികൾ തോക്ക് കൈവശപ്പെടുത്തിയാൽ റിമോട്ട് ഉപയോഗിച്ച് ഓഫാക്കാൻ കഴിയും. കുറഞ്ഞ വൈദ്യുതിയും കൂടിയ വേൾട്ടേജുമായതിനാൽ ജീവാപായമുണ്ടാകില്ല.


മുമ്പും ഇതുപോലുള്ള ഉപകരണങ്ങൾ നിർമിച്ച് അരുൾ ശ്രദ്ധേയനായിട്ടുണ്ട്. സ്കൂളിൽ സിഡിയും പെൻഡ്രൈവും കൊണ്ടുവരുന്നവരെ കണ്ടുപിടിക്കാൻ അധ്യാപകർ വിഷമിച്ചപ്പോൾ ഇത്തരക്കാരെ കണ്ടെത്താൻ സാധിക്കുന്ന ഒരു സ്കാനർ നിർമിച്ച് ഈ കൊച്ചുമിടുക്കൻ സ്കൂളിന്‍റെ അഭിമാനമായി. ഇതിനു പുറമേ, എല്ലാ വശത്തേക്കും(360 ഡിഗ്രി) തിരിഞ്ഞ് ദൃശ്യങ്ങൾ പകർത്തി 200 മീറ്റർ അകലെ വരെ അയച്ച് ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വയർലെസ് വീഡിയോ കാമറയും അനുബന്ധ ഉപകരണങ്ങളും അരുൾ നിർമിച്ചിട്ടുണ്ട്.

കൊട്ടിയൂർ ഐജെഎംഎച്ച് എസ്എസിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി ഇലക്ട്രോണിക്സിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുകയാണ് ഈ മിടുക്കൻ. കൊട്ടിയൂർ വെങ്ങലോടി സ്വദേശി ഇല്ലത്തിൽ രവി - സിൽവി ദമ്പതികളുടെ മകനാണ്. സോന സഹോദരിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.