പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
Tuesday, July 18, 2017 1:35 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി. ഹർജിക്കാരന്‍റെ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ഹർജി മാറ്റിയത്.

നടിയുടെ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി കൈമാറിയെന്ന് പോലീസിന് പൾസർ സുനി മൊഴി നൽകിയിരുന്നു.

ഇതിന്‍റെയടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നൽകി. തുടർന്നാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.


സംഭവത്തെത്തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പൾസർ സുനി ഫെബ്രുവരി 23നു മൊബൈൽ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് മൊഴിയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മാർച്ച് 16 നും 19 നും തന്നെ ചോദ്യം ചെയ്തിരുന്നെന്നും ഇപ്പോൾ വീണ്ടും നോട്ടീസ് നൽകിയത് കേസിൽ കുറ്റവാളിയാക്കാനാണെന്ന് ആശങ്കയുണ്ടെന്നും വ്യക്തമാക്കിയാണ് പ്രതീഷ് ചാക്കോ ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.