കൊടിയേറി, ഭരണങ്ങാനം തിരുനാൾ പ്രഭയിൽ
കൊടിയേറി, ഭരണങ്ങാനം തിരുനാൾ പ്രഭയിൽ
Wednesday, July 19, 2017 1:43 PM IST
ഭരണങ്ങാനം: ആത്മീയപ്രഭ സമ്മാനിച്ചു ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി. നാടിന്‍റെ നാനാഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികളെ സാക്ഷിയാക്കി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കർമം നിർവഹിച്ചു.

ആത്മീയചിന്തകളുടെ കലവറയായി ഭരണങ്ങാനം മാറിയതായി അദ്ദേഹം പറഞ്ഞു. സുവിശേഷം തുറക്കാനുള്ള താക്കോലാണ് അൽഫോൻസ്യൻ ആധ്യാത്മികത. ദൈവകൃപ നിറഞ്ഞൊഴുകുന്ന സ്ഥലമാണു ഭരണങ്ങാനം. അൽഫോൻസാമ്മ ജനഹൃദയങ്ങളിൽ ദൈവത്തിന്‍റെ മുദ്രപതിപ്പിക്കുന്നു. സഹനത്തിലും ത്യാഗത്തിലുമാണു ദൈവം മുദ്രപതിപ്പിക്കുന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം നമ്മുടെ ജീവിതപ്രശ്നങ്ങൾക്കുള്ള ഉത്തരമാണ്. ഭാരതസഭയ്ക്ക് ആത്മീയ കൃപാവരങ്ങൾ ദൈവത്തിൽനിന്നു വാങ്ങിത്തന്നുകൊണ്ടിരിക്കുന്ന പുണ്യവതിയാണ് അൽഫോൻസാമ്മ. നാനാജാതി മതസ്ഥർ ഭരണങ്ങാനത്തു വന്നു ദൈവവിചാരം ആഴപ്പെടുത്തുന്നുണ്ട്. സാമൂഹ്യതിന്മകൾക്കെതിരേ യുദ്ധം ചെയ്യാനുള്ള കരുത്തും പ്രചോദനവും അൽഫോൻസാമ്മ നൽകുന്നുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, തീർഥാടന കേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പാറയ്ക്കൽ, ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി തുടങ്ങിയവർ സന്നിഹിതരായിരുന്നു.


കൊടിയേറ്റിനു ശേഷം തീർഥാടന ദൈവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. ദൈവത്തെക്കുറിച്ചു ചിന്തിക്കുകയും ദൈവത്തോട് സംസാരിക്കുകയും ദൈവം തന്നോടു സംസാരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തതാണ് അൽഫോൻസാമ്മയുടെ ജീവിതവിശുദ്ധിക്ക് അടിസ്ഥാനമെന്നു ബിഷപ് പറഞ്ഞു. സഹജീവികളോട് കാരുണ്യവും പ്രകൃതിയോട് നല്ല മമതയും പുലർത്തണമെന്നും ബിഷപ് ഓർമിപ്പിച്ചു.

വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദിക്ഷണത്തിലും ആയിരങ്ങൾ പങ്കെടുത്തു. തിരുനാളിന്‍റെ ആദ്യദിനംതന്നെ വിശുദ്ധയുടെ സവിധത്തിൽ പ്രാർഥിക്കാനെത്തുന്നവരുടെ വൻ തിരക്കുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്നും തീർഥാടകർ സംഘമായി എത്തുന്നുണ്ട്. വിവിധ ഭാഷകളിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള സൗകര്യവും തീർഥാടനകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.