എംഎൽഎ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം : ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ ആശുപത്രിയിൽ
Wednesday, July 19, 2017 1:43 PM IST
തിരുവനന്തപുരം: അമിതമായി ഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എംഎൽഎ ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്നു വീട്ടമ്മയുടെ ഭർത്താവ് പോലീസിൽ മൊഴി നൽകി. ഇതേ തുടർന്ന് കോവളം എംഎൽഎ എം. വിൻസെന്‍റിനെതിരേ പോലീസ് കേസ് എടുത്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിതാ ബീഗത്തെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചുമതലപ്പെടുത്തി.ഇന്നലെ രാവിലെയാണ് വീട്ടമ്മ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗുളികകൾ കഴിച്ച് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ആറു മാസമായി എംഎൽഎ ഫോണിലും അല്ലാതെയും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ഭർത്താവ് പോലീസിൽ നൽകിയിരിക്കുന്ന മൊഴി. ഇന്നലെ ഉച്ചയോടെ ബാലരാമപുരം എസ് ഐ ഹരീഷ്കുമാർ നേരിട്ടെത്തി മെഴിരേഖപ്പെടുത്തിയ ശേഷം എംഎൽഎക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ, സിഐ അരുണ്‍കുമാർ തുടങ്ങിയവർ ആശുപത്രിയിലെത്തി. രാത്രി വൈകിയും വീട്ടമ്മയ്ക്കു ഓർമ തിരികെ ലഭിച്ചിട്ടില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

അതേസമയം, വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എം. വിൻസെന്‍റ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണ്. തന്‍റെ നിരപരാധിത്വം തെളിയിക്കാനും അന്വേഷണം ഉപകരിക്കും. വിഷയത്തിൽ കുറ്റക്കാരനായി കണ്ടാൽ എംഎൽഎ സ്ഥാനവും പൊതുപ്രവർത്തനവും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനു പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ട്. സംഭവം നടന്നതു മുതൽ സ്ഥലത്തെ പ്രാദേശിക സിപിഎം നേതാക്കളും സിപിഎമ്മിന്‍റെ രണ്ട് എംഎൽഎമാരുമാണു വിഷയം ഏറ്റെടുത്തിരിക്കുന്നത്. ഈ സ്ത്രീയെ ചെറുപ്പം മുതലെ അറിയാം. കുറച്ചു ദിവസം മുമ്പു സ്ത്രീയും ഭർത്താവും ഒരു കേസുമായി ബന്ധപ്പെട്ട് തന്നെ വന്നു കണ്ടിരുന്നു. അതിനുശേഷം പല തവണ പ്രാദേശിക വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇവർ വിളിച്ചിരുന്നു. എന്നാൽ, ഫോണ്‍ വിളിക്കുന്നതു സംബന്ധിച്ച് ഭർത്താവ് ഇവരെ വഴക്കു പറയാറുണ്ടെന്ന് പിന്നീട് അറിഞ്ഞു. അതിനാൽ തന്നെ ഇനി വിളിക്കരുതെന്നു നിർദേശിച്ചിരുന്നു. ഇക്കാര്യം താൻ തന്‍റെ ഭാര്യയോടും പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം അവർ മൂന്നു തവണ തന്‍റെ ഫോണിലേക്കു വിളിച്ചിരുന്നു. എന്നാൽ താൻ ഫോണ്‍ എടുത്തിരുന്നില്ല. ഫോണ്‍ ലിസ്റ്റ് പരിശോധിച്ചു കഴിഞ്ഞാൽ ഇക്കാര്യം ആർക്കും മനസിലാകും. മാനനഷ്ടക്കേസ് നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.