പൾസർ സുനിയുടെ അമ്മ രഹസ്യമൊഴി നൽകി
പൾസർ സുനിയുടെ അമ്മ രഹസ്യമൊഴി നൽകി
Thursday, July 20, 2017 2:36 PM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ അമ്മ ശോഭന രഹസ്യമൊഴി നൽകി. കാലടി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെത്തി മജിസ്ട്രേറ്റ് മുന്പാകെയാണു മൊഴി നൽകിയത്. അന്വേഷണ സംഘത്തിന്‍റെ നിർദേശപ്രകാരമാണ് ഇവർ മൊഴി നൽകാനെത്തിയതെന്നാണു വിവരം.

കേസ് സംബന്ധിച്ച് എന്തെങ്കിലും അറിയാമോയെന്നാണു കോടതി ചോദിച്ചതെന്നും അറിയാവുന്ന കാര്യങ്ങൾ താൻ പറഞ്ഞെന്നും ശോഭന പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു തങ്ങൾക്ക് ആരുടെ ഭാഗത്തുനിന്നും സാന്പത്തിക സഹായം ലഭിച്ചിട്ടില്ല. അഭിഭാഷകനായി ആളൂരിനെ നിയോഗിച്ചതു തങ്ങളല്ല. വിവിധ കേസുകളിൽ മകൻ പ്രതിയാണെന്ന് അറിയുന്നത് മാധ്യമങ്ങൾ വഴിയാണ്.

നാട്ടിലെ സ്റ്റേഷനിൽ മകനെതിരായി കേസില്ല. കേസ് നടത്താനുള്ള സാന്പത്തികശേഷിയില്ലെന്നും മകനില്ലാതെ തങ്ങൾക്കു ജീവിക്കാനാകില്ലെന്നും ശോഭന മാധ്യമങ്ങളോടു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സാന്പത്തിക സഹായം ലഭിച്ചെന്ന സൂചനയിൽ അന്വേഷണസംഘം നേരത്തെ ശോഭനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ അക്കൗണ്ടിൽ കൂടുതൽ പണം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.


ചിട്ടി പിടിച്ച പണമാണെന്നാണ് ഇവർ പോലീസിനു മൊഴി നൽകിയിരുന്നത്. ദിലീപ് ക്വട്ടേഷൻ നൽകിയശേഷം സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ വന്നതായി ഇന്നലെ ഹൈക്കോടതിയിൽ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു.

മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിലുള്ള വാദം കേൾക്കുന്നതു ഹൈക്കോടതി ഇന്നത്തേക്കു മാറ്റി. പ്രതിയുടെ അഭിഭാഷകന് ഇന്നലെ ഹാജരാകാൻ കഴിയാതിരുന്നതു മൂലമാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ മാറ്റിയത്. പൾസർ സുനിക്കു ജാമ്യം നൽകുന്നത് എതിർക്കുമെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പൾസർ സുനിയെ പോലുള്ളവർക്കു ജാമ്യം ലഭിച്ചാൽ സമൂഹത്തിനു സുരക്ഷയുണ്ടാവില്ല. ജാമ്യം ലഭിക്കാതിരിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷന്‍റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.