പാലക്കാട് കരുണ മെഡിക്കൽ കോളജ്: ഹർജിയിൽ സർക്കാരിന്‍റെ നിലപാടു തേടി
Friday, July 21, 2017 1:49 PM IST
കൊച്ചി: പാലക്കാട് കരുണ മെഡിക്കൽ കോളജിൽ നേരിട്ടു പ്രവേശനം നൽകണമെന്നു സുപ്രീം കോടതി നിർദേശിച്ച വിദ്യാർഥികളിൽനിന്നു സർക്കാർ ഫീസ് മാത്രമെ ഈടാക്കാവൂ എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാടു തേടി.

കഴിഞ്ഞ അധ്യയന വർഷം പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ 180 വിദ്യാർഥികളുടെ അഡ്മിഷൻ പ്രവേശന മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇതു ശരിവച്ചു. പിന്നീടു കോളജ് മാനേജ്മെന്‍റ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പ്രവേശനം റദ്ദാക്കിയതു ശരിവച്ചെങ്കിലും മേൽനോട്ട സമിതി കരുണ മെഡിക്കൽ കോളജിലേക്കു ശിപാർശ ചെയ്ത 30 കുട്ടികൾക്ക് അഡ്മിഷൻ നൽകേണ്ടതുണ്ടെന്നു വിലയിരുത്തിയിരുന്നു.


2016-17 വർഷത്തെ പ്രവേശന നടപടി പൂർത്തിയായതിനാൽ ഈ വർഷം ഇവരെ പരിഗണിക്കണമെന്നും പ്രവേശനപരീക്ഷ എഴുതാതെതന്നെ ഇവർക്ക് അഡ്മിഷൻ നൽകണമെന്നും പറഞ്ഞിരുന്നു. ഇങ്ങനെ പ്രവേശനം ലഭിച്ച വിദ്യാർഥികളാണു തങ്ങൾക്കു സർക്കാർ ഫീസിൽ പഠിക്കാൻ അവസരം വേണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലെത്തിയത്.
ഇത്തവണ കരുണ മെഡിക്കൽ കോളജിൽ 70 വിദ്യാർഥികൾക്കാണു പ്രവേശനം നൽകുന്നത്. ഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.