കഴിഞ്ഞ വർഷത്തെ ഫീസ് ഘടന: കൂടുതൽ കോളജുകൾ രംഗത്ത്
Friday, July 21, 2017 1:49 PM IST
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്രവേശനം നടത്താമെന്ന നിലപാടുമായി കൂടുതൽ മെഡിക്കൽ കോളജുകൾ രംഗത്ത്. പഴയ ഫീസ് ഘടനയിൽ പ്രവേശനം നടത്താൻ താത്പര്യമുള്ള കോളജുകൾ ആ വിവരം സർക്കാരിനെ അറിയിക്കണമെന്ന അറിയിപ്പു വന്നതിനു പിന്നാലെ ഇന്നലെ കൊല്ലം അസീസിയ, അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് എന്നിവർ പഴയ ഫീസ് ഘടന അംഗീകരിക്കാമെന്ന് സർക്കാരിനെ അറിയിച്ചു.

ഇതോടെ പഴയ ഫീസ് ഘടനയിൽ പ്രവേശനം നടത്താമെന്ന സമ്മതറിയിച്ചത് എട്ടു മെഡിക്കൽ കോളജുകളായി. പെരിന്തൽമണ്ണ എംഇഎസ്, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജുകളാണ്പഴയ ഫീസ് ഘടനയിൽ പ്രവേശനം നടത്താമെന്ന് ആദ്യം സർക്കാരിനെ അറിയിച്ചത്. പരിയാരം സഹകരണ മെഡിക്കൽ കോളജ്, പാലക്കാട് കരുണ, വെഞ്ഞാറമൂട് ഗോകുലം, മലബാർ മെഡിക്കൽ കോളജ് കോഴിക്കോട് എന്നിവയും ഈ ഫീസ് ഘടനയ്ക്ക് പ്രവേശന സന്നദ്ധത അറിയിച്ചു.


20 ശതമാനം സീറ്റിൽ 25,000 രൂപയും 30 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപയും 35 ശതമാനം സീറ്റിൽ 11 ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 15 ലക്ഷം രൂപയുമാണ് കഴിഞ്ഞ വർഷത്തെ ഫീസ് ഘടന. ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി ഈ വർഷത്തെ പ്രവേശനത്തിന് 85 ശതമാനം സീറ്റിൽ അഞ്ചു ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയുമാണ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനം നിയമപരമായി നിലനില്ക്കുന്നതാണോ എന്നു സർക്കാർ പരിശോധിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.