ഭരണങ്ങാനം: ദൈവത്തോടു കുരിശുകൾ ചോദിച്ചുവാങ്ങിയ സന്ന്യാസിനിയാണ് അൽഫോൻസാമ്മയെന്നു മാർ പോളി കണ്ണൂക്കാടൻ. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ.
യേശുവിനോടുള്ള പരിധിയില്ലാത്ത സ്നേഹവും പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ വിശുദ്ധയാക്കിയത്. സ്നേഹത്തിന്റെ, സഹനത്തിന്റെ ബലിവസ്തുവാക്കി തന്നെ മാറ്റണമെ എന്ന് അൽഫോൻസാമ്മ പ്രാർഥിച്ചിരുന്നു. രോഗം, സാന്പത്തിക പ്രതിസന്ധി, അവഗണന, തിരസ്കരണം, പരാജയങ്ങൾ, മാനസികവ്യഥകൾ, ഒറ്റപ്പെടൽ തുടങ്ങിയ പ്രതിസന്ധികളിൽ കുരിശുകളെ സ്നേഹിച്ച അൽഫോൻസായുടെ ജീവിത മാതൃക നമുക്ക് പ്രചോദനമാണ്.
ക്രിസ്തുശിഷ്യത്വത്തിന്റെ കാതൽ കുരിശുവഹിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഫാ.തോമസ് ചില്ലയ്ക്കൽ, ഫാ.മാത്യു അറയ്ക്കപറന്പിൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ.ജീവൻ കദളിക്കാട്ടിൽ, ഫാ.സെബാസ്റ്റ്യൻ വേത്താനം, ഫാ.ജോണ്സണ് പുളളീറ്റ്, റവ.ഡോ.ഡൊമിനിക് വെച്ചൂർ, ഫാ.ജോണ് മറ്റമുണ്ടയിൽ, ഫാ.ജോസഫ് മഠത്തിക്കുന്നേൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. ഇന്ന് 1.30ന് ഫ്രാൻസിസ്കൻ അല്മായ സഭയുടെ നേതൃത്വത്തിൽ ഭരണങ്ങാനത്തു ജപമാല റാലി നടത്തും.
ഭരണങ്ങാനത്ത് ഇന്ന്
പുലർച്ചെ 5.15-വിശുദ്ധ കുർബാന-ഫാ. ജോസഫ് പാന്പാറ. 6.30-വിശുദ്ധ കുർബാന-ഫാ. മാത്യു പുല്ലുകാലായിൽ.8.30-വിശുദ്ധ കുർബാന-ഫാ. കുര്യൻ അമ്മനത്തുകുന്നേൽസഹകാർമികർ-ഫാ. റോയി തെങ്ങുംകുടിയിൽ, ഫാ. ജോബി കാപ്പിപറന്പിൽ11-വിശുദ്ധ കുർബാന-മാർ റാഫേൽ തട്ടിൽസഹകാർമികർ-മോണ്. ജോസഫ് മലേപ്പറന്പിൽ, ഫാ. ജോസഫ് തടത്തിൽഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന-ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ആന്റണി വെച്ചൂർനാലിന്-റംശ-ഫാ. ജോസഫ് തോലാനിക്കൽഅഞ്ചിന്-വിശുദ്ധ കുർബാന-ഫാ. ബെർക്കുമാൻസ് കുന്നുംപുറം6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-ഫാ. ബർക്കുമാൻസ് കുന്നുംപുറം
ഭരണങ്ങാനത്ത് നാളെ
പുലർച്ചെ 5.15-വിശുദ്ധ കുർബാന-റവ.ഡോ. കുര്യാക്കോസ് കാപ്പിലിപറന്പിൽ6.30-വിശുദ്ധ കുർബാന-റവ.ഡോ. ജോസ് കാക്കല്ലിൽ8.30-വിശുദ്ധ കുർബാന-ഫാ. ജേക്കബ് വെള്ളമരുതുങ്കൽ11-വിശുദ്ധ കുർബാന-മാർ മാത്യു അറയ്ക്കൽസഹകാർമികർ-ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽഉച്ചകഴിഞ്ഞ് 2.30- വിശുദ്ധ കുർബാന-ഫാ. മാത്യു പുതുമനനാലിന്-റംശ-ഫാ. തോമസ് കിഴക്കെകൊല്ലിത്താനംഅഞ്ചിന്-വിശുദ്ധ കുർബാന-റവ.ഡോ. ജോസഫ് തടത്തിൽ6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.